Saturday, December 26, 2009

മഅ്‌ദനി: ആത്മരോഷത്തിന്റെ ആ പഴയ പോസ്‌റ്റ്‌ വീണ്ടും




നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌


ഇന്ന്‌: പൊന്നുമക്കളേ, ഞാന്‍ ബോംബ്‌ വെച്ചിട്ടില്ല. എന്റെ ഭാര്യ ബസ്സ്‌ കത്തിച്ചിട്ടില്ല. അവള്‍ മണിയെ ഒളിപ്പിച്ചിട്ടില്ല. തടിയന്റവിട നസീര്‍ ഇത്ര വലിയ ഭീകരനാകുമെന്ന്‌ കരുതിയിട്ടില്ല. ഈ സമുദായത്തെ തീവ്രവാദത്തിന്റെ പേരില്‍ എത്ര വേണമെങ്കിലും വേട്ടയാടിക്കോളൂ. എന്നെയും കുടുംബത്തെയും വെറുതെ വിടണേ. ഞാന്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നരകിച്ചു ചത്താലും വേണ്ടീല. ഞങ്ങളുടെ രക്ഷക്കു നിരാഹാരം കടക്കാന്‍ നിങ്ങളും വരണേ. മതം സമാധാനമാണ്‌. ശാന്തിയാണ്‌ മക്കളേ... ജയിലില്‍ കിടക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ അതിരുവിട്ട്‌ കളിക്കരുതേ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണേ മക്കളേ.... പ്രസംഗിക്കണേ മക്കളേ........


അന്ന്‌: ഹമ്പടാ.......അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌.

ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌.

നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം.

ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം.

നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ...

രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും.

മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗ്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...


വാല്‍ക്കഷ്‌ണം: രാഷ്‌ട്രീയപ്പാര്‍ട്ടിയുണ്ടാക്കി മയപ്പെടാനുള്ള മുന്നൊരുക്കത്തിലാണ്‌ മറ്റൊരു തീവ്രവാദപ്രസ്ഥാനമായ എന്‍.ഡി.എഫ്‌. എത്ര മയപ്പെട്ടാലും നട്ടുനനച്ച ചെടിക്ക്‌ എന്തൊക്കെ മാറ്റപ്പേരിട്ടാലും നിങ്ങള്‍ക്കും ഇനി രക്ഷയില്ല. നട്ട കാഞ്ഞിരത്തെ ഓറഞ്ചുചെടിയെന്ന്‌ വിളിച്ചതുകൊണ്ട്‌ കാഞ്ഞിരം കാഞ്ഞിരമല്ലാതായി മാറില്ലെന്ന്‌ കൈമ, വൈമ, പിന്നീട്‌ എന്‍.ഡി.എഫ്‌, പിന്നീട്‌ പോപ്പുലര്‍ ഫണ്ട്‌, ഇപ്പോള്‍ എസ്‌.ഡി.പി.ഐ എന്നിങ്ങനെ പലപേരില്‍ അറിയപ്പെടുന്ന സിമി-ജമാത്ത്‌്‌ ഉല്‍പ്പന്നത്തിന്‌ ഇനിയെങ്കിലും ബോധ്യമാവുമെന്നു കരുതുന്നു. മഅ്‌ദനിക്കുവേണ്ടി പറഞ്ഞ മേല്‍ സൂചകങ്ങളൊക്കെയും ഇക്കൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം സംഭവിക്കരുതെന്ന്‌ ആഗ്രഹിച്ചവരാണെന്ന്‌ അബ്‌്‌ദുന്നാസര്‍ മഅ്‌ദനി പലവട്ടം പറഞ്ഞതാണ്‌. അദ്ദേഹം അത്‌ പറഞ്ഞത്‌ ഉള്ളു നീറുന്ന വേദനയോടെയാവണം. എന്തെന്നാല്‍, അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയായിരുന്നു എന്ന്‌ പോലീസും കോടതിയും സാക്ഷികളും പറയുന്നതിനു മുമ്പേ അറിഞ്ഞത്‌ മഅ്‌ദനി തന്നെയാവും. ജയില്‍മോചനത്തിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ട നേരത്തായിരുന്നു ഈ ദുരന്തമെന്നും അത്‌ തന്റെ കേസിനെ ബാധിച്ചെന്നും ചാനല്‍ ചര്‍ച്ചകളില്‍ മഅ്‌ദനി തന്നെ സമ്മതിച്ചതാണ്‌. സൂഫിയയുടെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന ഈ ബസ്സ്‌ കത്തിക്കലിനു പിന്നില്‍ പി.ഡി.പിക്കാരല്ല എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മഅ്‌ദനിയും ബുദ്ധിജീവികളും അന്ന്‌ നിരത്തിയ ന്യായം ഇതായിരുന്നു. അത്‌ അവര്‍ തന്നെയാണ്‌ ചെയ്‌തതെന്ന്‌ തീര്‍ച്ചയായപ്പോള്‍ ഇതേ കൂട്ടര്‍ അതേ ചാനലുകളില്‍ അടവു മാറ്റി. അങ്ങനെ ചെയ്‌തെങ്കില്‍ അത്‌ വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാട്‌ എന്നായിരുന്നു ഇക്കൂട്ടരുടെ മലക്കം മറിയുന്ന വിശദീകരണം. അങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന്‌ കൂട്ടിച്ചേര്‍ക്കാനും അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടും അതൊന്നും ഇത്ര പുകിലായില്ലല്ലോ എന്നു ചോദിക്കാനും ഈ ആസ്ഥാന പണ്ഡിതന്മാര്‍ മറന്നില്ല. മഅ്‌ദനിക്കുവേണ്ടി എത്ര ലക്ഷം മുടക്കാനും പ്രമാണിമാര്‍ തയ്യാറായിരുന്ന കാലത്ത്‌ അദ്ദേഹം പുറത്തിറങ്ങിയാല്‍ അത്‌ തങ്ങളുടെ പണപ്പിരിവിനെ ബാധിക്കുമെന്ന്‌ പി.ഡി.പി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

4 comments:

‍ശരീഫ് സാഗര്‍ said...

നട്ട കാഞ്ഞിരത്തെ ഓറഞ്ചുചെടിയെന്ന്‌ വിളിച്ചതുകൊണ്ട്‌ കാഞ്ഞിരം കാഞ്ഞിരമല്ലാതായി മാറില്ലെന്ന്‌ കൈമ, വൈമ, പിന്നീട്‌ എന്‍.ഡി.എഫ്‌, പിന്നീട്‌ പോപ്പുലര്‍ ഫണ്ട്‌, ഇപ്പോള്‍ എസ്‌.ഡി.പി.ഐ എന്നിങ്ങനെ പലപേരില്‍ അറിയപ്പെടുന്ന സിമി-ജമാത്ത്‌്‌ ഉല്‍പ്പന്നത്തിന്‌ ഇനിയെങ്കിലും ബോധ്യമാവുമെന്നു കരുതുന്നു. മഅ്‌ദനിക്കുവേണ്ടി പറഞ്ഞ മേല്‍ സൂചകങ്ങളൊക്കെയും ഇക്കൂട്ടര്‍ക്കും ബാധകം.

Tony said...

You said it Shariff.
congrats...

‍ശരീഫ് സാഗര്‍ said...

എത്ര ലക്ഷം മുടക്കാനും പ്രമാണിമാര്‍ തയ്യാറായിരുന്ന കാലത്ത്‌ അദ്ദേഹം പുറത്തിറങ്ങിയാല്‍ അത്‌ തങ്ങളുടെ പണപ്പിരിവിനെ ബാധിക്കുമെന്ന്‌ പി.ഡി.പി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

ചിന്തകന്‍ said...

ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍


നട്ടെല്ലുണ്ടോ മലയാളം മാധ്യമങ്ങള്‍ക്ക്‌ നസീറിനെക്കുറിച്ചന്വേഷിക്കാന്‍