Saturday, April 4, 2009

പൊന്നുമക്കളേ, അരുത്‌... (മഅ്‌ദനി പറയട്ടെ)



അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌. ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌. നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുളള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം. ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം. നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ... രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും. (ഈ ഗുഡ്‌ ഐഡിയ മലപ്പുറത്തും പൊന്നാനിയിലും വേവിക്കാന്‍ സാധിക്കുമെന്ന്‌ ഈ വിനീതന്‍ സി.പി.എമ്മുകാര്‍ക്ക്‌ രഹസ്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്‌.)മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗിനെ തകര്‍ക്കുകയാവണം നമ്മുടെ പ്രഥമ ലക്ഷ്യം. അത്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...
വാല്‍ക്കഷ്‌ണം: ഇതൊക്കെയാണ്‌ തനിനിറം. നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌. കൂടുതല്‍ വെളിപ്പെടാനിരിക്കുന്നു.
എന്‍.ഡി.എഫുമായി യു.ഡി.എഫ്‌ ഏതെങ്കിലും വിധത്തില്‍ കരാറോ രഹസ്യധാരണയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു മതേതര സമാഹത്തോട്‌ ചെയ്യുന്ന കൊടുംപാതകം തന്നെ. പി.ഡി.പിയും എന്‍.ഡി.എഫ്‌ എന്ന തീവ്രവാദ സംഘനയേക്കാള്‍ വ്യത്യസ്‌തമല്ലെന്ന്‌ കൂട്ടത്തില്‍ ചേര്‍ക്കട്ടെ. മേല്‍ സൂചകങ്ങളൊക്കെയും ഇരകൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

2 comments:

പോരാളി said...
This comment has been removed by the author.
പോരാളി said...

സമകാലിക മുസ്‌ലിം പ്രശ്നങ്ങളോടൊന്നും പ്രതികരിക്കാതിരിക്കാം നമുക്ക്. സംഘപരിവാരുകാര്‍ ബാബരി പള്ളിയല്ല മലപ്പുറത്തെ പള്ളി തകര്‍ത്താലും നാമൊന്നുമുരിയാടരുത്. അതിവിടുത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കും. അപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ പള്ളിക്കും മതത്തിനുമെതിരാണെന്ന് സന്ദേശം നല്‍‌കി ഐസ്ക്രീം നുണഞ്ഞ് നമുക്ക് സുഖമായി മയങ്ങാം. രാജ്യത്തിന്റെ മതസൌഹാര്‍ദ്ദം നിലനിര്‍ത്താന്‍ സം‌ഘ സഹയാത്രികനും പ്രചാരകനുമായ ശ്രീ ശ്രീ രവിശങ്കറിന്റെ കണ്‍‌കെട്ടുകള്‍ നമ്മുടെ സെക്രട്ടറിയുടെ വീട്ടില്‍ തന്നെ നമുക്ക് നടത്താം. നമ്മുടെ ആത്മീയാചര്യനെ തല്‍ക്കാലം നമുക്ക് മറക്കാം. സം‌ഘികളുടെ കാണപ്പെട്ട ദൈവമായ അമൃതാനന്ദമയിയെ പരസ്യമായി ആലിം‌ഗനം ചെയ്ത് സം‌ഘകൂറ് പിന്നെയും പിന്നെയും നമുക്ക് ഉറക്ക് പ്രഖ്യാപിക്കാം. വോട്ടിനു വേണ്ടി നമുക്ക് ഇസ്‌ലാമിനെയും മുസ്‌ലിമിനെയും കുറിച്ച് വാചാലമാവാമെങ്കിലും ആഗ്രഹ സഫലീകരണത്തിനും കാര്യസാധ്യത്തിനും ഏതെങ്കിലും പണിക്കരുടെ മുമ്പില്‍ പോയി കവടി നിരത്താം . നമ്മുടെ ദേശക്കൂറും മതസൌഹാര്‍ദ്ദവും തെളിയിക്കാന്‍ അമ്പലങ്ങളില്‍ പോയി കുറിതൊടുകയും തുലാഭാരവും നടത്താം. ഇതെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയതെങ്കിലും നമുക്കിതെല്ലാം ഹലാല്‍.ഫത്‌വ വേണമെങ്കില്‍ കൊട്ടാരം മുഫ്തികളുമുണ്ടല്ലോ നമുക്ക്. നാം തന്നെയാണ് ദീനിന്റെ സം‌രക്ഷകര്‍ . നമുക്കെതിരെ തിരിയുന്നവരെ നമുക്ക് ഭീകരവാദികളെന്നു മുദ്രകുത്താം. നമ്മുടെ കോട്ടകള്‍ തച്ചുതകര്‍ക്കാനൊരുമ്പെട്ടിറങ്ങിയ കമ്മ്യൂണിസ്റ്റുകാരെ നിരീശ്വരവാദികളെന്നു വിളിച്ച് നമുക്ക് ആട്ടിപ്പായിക്കാം. നാമൊന്നിനോടും പ്രതികരിക്കേണ്ടതില്ല. അത് നമ്മുടെ ദേശക്കൂറിനെ ബാധിക്കും. നമ്മുടെ ലൈന്‍ കോണ്‍ഗ്രസ്സുകാര്‍ തീരുമാനിക്കുന്ന ലൈന്‍. നമുക്കത് മതി. നമ്മെ അനുകൂലിക്കാത്തവരെല്ലാം തീവ്ര വാദികള്‍ തന്നെ. എന്‍ ഡി എഫുകാര്‍ എത്ര നല്ല കുട്ടികള്‍. എത്ര മാര്‍ക്സിസ്റ്റുകളെ അവര്‍ കശാപ്പു ചെയ്തു. നമുക്ക് പറ്റിയ കൂട്ട് തന്നെ അവര്‍. അതെ നമുക്ക് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ മാത്രം മതി.
ജയ് മുസ്‌ലിം ലീഗ്