Wednesday, January 28, 2009

ജൂതലോബിയെ ഒബാമക്ക്‌ ചെറുക്കാനാവില്ല

ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാക്കുകളായിരുന്നു അത്‌. അല്‍ അറബിയ്യ ചാനലിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്‌ ഹുസൈന്‍ ഒബാമ പറഞ്ഞു: അമേരിക്ക നിങ്ങളുടെ ശത്രുവല്ലെന്ന സന്ദേശമാണ്‌ മുസ്‌്‌ലിം ലോകത്തോട്‌ എനിക്ക്‌ പറയാനുളളത്‌. മുസ്‌്‌ലിം രാജ്യങ്ങളോടുളള നിലപാടുകളില്‍ അമേരിക്കക്ക്‌ തെറ്റു പറ്റിയിട്ടുണ്ട്‌. പക്ഷേ, ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അമേരിക്ക മുസ്‌്‌ലിം ലോകവുമായി പുലര്‍ത്തിയിരുന്ന ബന്ധം പുനരാരംഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. പരസ്‌പര ബഹുമാനത്തിലും പരസ്‌പര സ്‌നേഹത്തിലും അധിഷ്‌ഠിതമായ ബന്ധമാണ്‌ മുസ്‌്‌ലിം ലോകവുമായി ഞാന്‍ ആഗ്രഹിക്കുന്നത്‌. മുന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷ്‌ നിരവധി തവണ അല്‍ അറബിയ്യ ചാനലിന്‌ അഭിമുഖം അനുവദിച്ചിരുന്നെങ്കിലും മുസ്‌്‌ലിംകളെ സ്‌നേഹത്തിലാക്കുന്ന വര്‍ത്തമാനം ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്ന്‌ ഇതാദ്യമാണ്‌ കേള്‍ക്കുന്നത്‌. എന്നാല്‍, ഫലസ്‌തീന്റെ ആഭ്യന്തര സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒബാമ, സഖ്യകക്ഷി എന്ന നിലയില്‍ ഇസ്രാഈലിനെ കൈവിടാനാവില്ലെന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ചരിത്രത്തില്‍ ചില അപൂര്‍വ്വതകള്‍ സംഭവിക്കാറുണ്ട്‌ എന്നതു നേരാണ്‌. ബരാക്‌ ഹുസൈന്‍ ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റത്‌ അത്തരമൊരു അപൂര്‍വ്വതയാണെന്ന്‌ ലോകമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലകയും കടന്ന്‌ പരിതാപ പൂര്‍വ്വം മുന്നോട്ടിഴയുന്ന അമേരിക്കയുടെ രക്ഷകനായിട്ടാണ്‌ പലരും ഒബാമയെ അവതരിപ്പിച്ചത്‌. മുസ്‌്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രസ്‌താവനയാണ്‌ നേരത്തെ തന്നെ ഒബാമയെ ലോകം ശ്രദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്‌. കറുത്തവന്റെ ദുരിതഭൂമികയില്‍ വിമോചനത്തിന്റെ വെളിപാട്‌ കൊട്ടിപ്പാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ എന്ന മഹാപുരുഷന്റെ സ്വപ്‌നത്തിന്‌ ചിറകു കൊടുത്തു എന്നതും ഒബാമയെ ശ്രദ്ധേയനാക്കി. ചരിത്രത്തിലാദ്യമായി മുസ്‌്‌ലിം പശ്ചാത്തലമുളള ഒരാള്‍ അമേരിക്കന്‍ പ്രസിഡണ്ടാവുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ തൊലിക്കറുപ്പിനെപ്പോലും അപ്രസക്തമാക്കിയ മറ്റൊരു കാര്യം. അമേരിക്കയില്‍ കറുത്തവനും വെളുത്തവനും ഒബാമയുടെ കാര്യത്തില്‍ ഐക്യപ്പെട്ടു എന്നതിനേക്കാള്‍ ബുഷിന്റെ നയങ്ങളെ ജനങ്ങള്‍ വെറുത്തു എന്നു പറയുന്നതാവും ശരി. ഒരു യു.എസ്‌ നേതാവില്‍ നിന്ന്‌ ലോകം മുഴുവനും ആഗ്രഹിച്ച തീപ്പൊരി പ്രസംഗങ്ങളുമായി നാടായ നാടൊക്കെ അടക്കി വീഴ്‌ത്താനും ഒബാമക്കു സാധിച്ചു. ഗ്വാണ്ടനാമോ തടവറയുടെ ഇരുട്ടറകളില്‍ പീഡനമനുഭവിക്കുന്നവരെ ഉടന്‍ മോചിപ്പിക്കുമെന്നും തടവറ അടച്ചുപൂട്ടുമെന്നുമുള്ള പ്രഖ്യാപനം പ്രസിഡണ്ടിന്റ ധീരമായ തീരുമാനമായിരുന്നു. ചുമതലയേറ്റയുടന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നത്‌ വിശ്വാസ്യത കൂട്ടി. യുദ്ധ കുറ്റവിചാരണാ ട്രെബ്യൂണലില്‍ നടക്കുന്ന 21 കേസുകളുടെ വിചാരണ 120 ദിവസത്തേക്ക്‌ നിര്‍ത്തിവെക്കാനുളള തീരുമാനം പ്രസിഡണ്ടായി ചുമതലയേറ്റ്‌ മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. ഗ്വാണ്ടനാമോയില്‍ ജയിലറും കോടതിയുമെല്ലാം ക്രൂരന്മാരായ യു.എസ്‌ സേനാ അംഗങ്ങളായിരുന്നു. അവര്‍ ആ നരകത്തില്‍ കാട്ടിക്കൂട്ടിയ കൊടിയ പീഡനങ്ങളെക്കുറിച്ച്‌ അവിടെ ജോലി ചെയ്‌തിരുന്ന ഒാഫീസര്‍ തന്നെ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ചുമതലയേറ്റ ഉടന്‍ ഇറാഖിലെയും അഫ്‌ഗാനിലെയും സൈനികമേധാവികളുമായി ഒബാമ ബന്ധപ്പെടുകയുണ്ടായി. അധിനിവേശം അവസാനിപ്പിച്ച്‌ ഇരു രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനുളള സന്നദ്ധതയാണ്‌ പ്രസിഡണ്ട്‌ പ്രകടിപ്പിച്ചിട്ടുളളത്‌. സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തില്‍ ഇറാഖ്‌ ഇറാഖികള്‍ക്ക്‌ നല്‍കുമെന്ന ഒബാമയുടെ വാക്ക്‌ സമാധാനപ്രേമികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌. രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരങ്ങളെ തിരുത്തിയെഴുതുവാന്‍ ഈ യുവ നേതാവിനു സാധിക്കുമെന്നാണ്‌ ലോകം പ്രതീക്ഷിക്കുന്നത്‌. ആ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നാണ്‌ ഒബാമ നല്‍കുന്ന സൂചനയും. എന്നാലും ചില എക്കശ്ശങ്കകള്‍ പ്രസിഡണ്ടിനെ വേട്ടയാടുന്നുണ്ടെന്ന്‌ വ്യക്തം. പ്രധാനമായും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ്‌ ഈ ആശങ്കയും ആശയക്കുഴപ്പവും സ്ഥിതി ചെയ്യുന്നത്‌. ഗാസയില്‍ കുഞ്ഞുമക്കളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്രാഈല്‍ കാടന്‍ പട്ടാളം ഭീകരതാണ്ഡവമാടിയപ്പോള്‍ പ്രസിഡണ്ടായി നിയുക്തനായിരുന്ന ഒബാമ ഇസ്രാഈലിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല എന്നത്‌ ശ്രദ്ധേയം. തന്റെ രംഗപ്രവേശത്തോടെതന്നെ അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതലോബിയെ അസ്വസ്ഥമാക്കേണ്ടെന്നു കരുതിയാണ്‌ അദ്ദേഹം ഇങ്ങനെ ചെയ്‌തതെന്നു വിചാരിക്കാമെങ്കിലും വംശീയ വെറിയുടെ അസ്ഥിവാരത്തില്‍ പൊന്തിനില്‍ക്കുന്ന ജൂതപക്ഷം ഒബാമക്കെതിരെ ജാഗ്രതയിലാണെന്ന്‌ വ്യക്തം. നാസി ജര്‍മ്മനിയിലെ ഹോളോകാസ്‌റ്റിനു ശേഷം ലോകത്തെ മുഴുവന്‍ ജൂതന്മാരിലും നിറഞ്ഞു നില്‍ക്കുന്ന ഭയം ഇതുവരെ കൂടൊഴിഞ്ഞുപോയിട്ടില്ല. ജൂതന്മാരല്ലാത്തവരെയെല്ലാം ശത്രുപക്ഷത്ത്‌ നിര്‍ത്താനാണ്‌ അവര്‍ക്ക്‌ താല്‍പര്യം. ഹിറ്റ്‌ലറുടെ കൂട്ടക്കൊലയേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത്‌ മുസ്‌്‌ലിം ലോകത്തിന്റെ മുന്നേറ്റമാണ്‌. ലോകത്തിന്റെ സകല മേഖലകളിലും ആധിപത്യം ചെലുത്തിയാലല്ലാതെ രക്ഷയില്ലെന്ന ചിന്ത ജൂതലോകത്ത്‌ കുടിയേറിയത്‌ ഹോളോകാസ്‌റ്റിനു ശേഷമാണ്‌. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ പീഡനപര്‍വ്വങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന്‌ പൂര്‍ണമായും മുക്തരാകാന്‍ ലോകത്തെ ജൂത വിഭാഗങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ ക്രൂരതക്ക്‌ പകരമെന്നോണം യൂറോപ്പ്‌, അവിഹിതമായി പതിച്ചുനല്‍കിയ ഇസ്രാഈല്‍ എന്ന ജാരസന്തതിയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ജൂതന്മാരുടെ ഭയത്തെ ഉദ്ദീപിപ്പിച്ചത്‌. ചുറ്റും അറബ്‌ രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ്‌ ആ ഭയത്തിന്‌ ആക്കം കൂട്ടിയത്‌. 15 മില്ല്യണ്‍ വരുന്ന ജൂതജനസംഖ്യയില്‍ 7 ദശലക്ഷവും അമേരിക്കയിലാണ്‌ എന്നതിനാല്‍ ആ ഭയത്തിന്റെ പ്രതിഫലനങ്ങളാണ്‌ ലോകം ഇതുവരെ കണ്ട അമേരിക്കന്‍ വിദേശനയത്തിന്റെ കാതല്‍. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജൂതസാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ ജൂതന്മാര്‍ക്കു മാത്രമേ സാധിക്കൂ എന്ന മിഥ്യാബോധം ഒബാമയെയും പിടികൂടിയിട്ടുണ്ട്‌ എന്നാണ്‌ ഇസ്രാഈലിന്‌ അനുകൂലമായ നിലപാടില്‍ നിന്ന്‌ മനലസ്സിലാക്കാനാവുന്നത്‌. ഒരു ജൂതന്‌ പകരം 107 മുസ്‌്‌ലിംകള്‍ ലോകത്തുണ്ടായിട്ടും ഫലസ്‌തീനെതിരായ ജൂതധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യാന്‍ ആണുങ്ങള്‍ ജനിച്ചിട്ടില്ല. കഴിഞ്ഞ 105 വര്‍ഷമായി 180 നോബല്‍ സമ്മാനങ്ങളാണ്‌ ജൂതനായി ജനിച്ചവര്‍ നേടിയത്‌. 100 കോടിയിലധികം വരുന്ന ലോക മുസ്‌്‌ലിംകളില്‍ നിന്ന്‌ 3 പേര്‍ മാത്രമാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹരായത്‌. ഈ കണക്കു മാത്രം മതിയാകും ലോകത്ത്‌ മുസ്‌്‌ലിംകളേക്കാള്‍ അപ്രമാദിത്യം നേടാന്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ജൂതസമൂഹത്തിന്‌ സാധിച്ചിട്ടുണ്ടെന്ന്‌ തെളിയിക്കാന്‍. എന്നിട്ടും മുസ്‌്‌ലിം ലോകത്തെ ഭയത്തോടെയാണ്‌ ഇവര്‍ വീക്ഷിക്കുന്നത്‌. സ്‌റ്റേറ്റ്‌ സെക്രട്ടറിമാരായിരുന്ന ഹെന്‍ട്രി കിസിംഗര്‍, മെഡ്‌ലിന്‍ ആല്‍ബ്രൈറ്റ്‌, പ്രശസ്‌ത രാഷ്ട്രീയക്കാരന്‍ ബാരി ഗോള്‍ഡ്‌ വാട്ടര്‍, ട്രഷറി സെക്രട്ടറിയായിരുന്ന റോബര്‍ട്ട്‌ റൂബിന്‍ എന്നിവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതതാല്‍പര്യത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്‌. വോള്‍ഫ്‌ ബ്ലിറ്റ്‌സര്‍ (സി.എന്‍.എന്‍), ബാര്‍ബറ വാള്‍ട്ടേഴ്‌സ്‌ (എ.ബി.സി ന്യൂസ്‌), കാതറിന്‍ ഗ്രഹാം (വാഷിംഗ്‌ടണ്‍ പോസ്‌റ്റ്‌), ഹെന്‍ട്രി ഗ്രെന്‍വാള്‍ഡ്‌ (ടൈം മാഗസിന്‍), ജോസഫ്‌ ലെല്‍യെല്‍ഡ്‌ (ന്യൂയോര്‍ക്ക്‌ ടൈംസ്‌), മാക്‌സ്‌ ഫ്രാന്‍ഡകല്‍ (ന്യൂയോര്‍ക്ക്‌ ടൈംസ്‌) തുടങ്ങിയവര്‍ മാധ്യമരംഗത്ത്‌ ജൂതസ്വാധീനമുറപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചവരാണ്‌. ഒബാമ ടീമിലെ മിക്കവരും ജൂതപക്ഷപാതികളാണ്‌ എന്നത്‌ പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുന്‍ പ്രസിഡണ്ടുമാരെപ്പോലെതന്നെ ഇരട്ടമുഖം സ്വീകരിക്കാന്‍ പ്രേരണയാകും. ഇറാഖിനെയും അഫ്‌ഗാനെയും പൂര്‍ണമായും വിട്ടുകളഞ്ഞാലും ലോകസമാധാനത്തിനു ഭീഷണിയായ ഇസ്രാഈലിനെതിരെ ചെറുവിരലനക്കാന്‍ ഈ ജൂതലോബിയുടെ കുതന്ത്രങ്ങള്‍ മൂലം ഒബാമക്ക്‌ സാധിക്കില്ല. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത്‌ ഹിലാരിയിലാണ്‌. കടുത്ത ജൂതപക്ഷപാതിയായ ഹിലാരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയാകുന്നതോടെ അമേരിക്കയുടെ വിദേശനയം ജൂതന്മാര്‍ക്ക്‌ പൂര്‍ണമായും വിധേയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈറ്റ്‌ ഹൗസില്‍ പകുതിയിലധികവും ജൂതന്മാരോ ജൂതദാസന്മാരോ ആണെന്നിരിക്കെ ജൂതവിരുദ്ധ നീക്കങ്ങളുടെ സാധ്യതകളെയെല്ലാം ഇല്ലായ്‌മ ചെയ്യാന്‍ ഈ സംഘത്തിനു സാധിക്കും. ഇനി ജൂതവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ്‌ ശ്രമിക്കുന്നതെങ്കില്‍ ഒബാമയെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും ജൂതലോബി അനുവദിക്കണമെന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളിലേക്കാവും ഈ വിപ്ലവകാരിയുടെ പോക്ക്‌. മാര്‍ട്ടിന്‍ ലൂഥറിന്റെയും ജോണ്‍ എഫ്‌. കെന്നഡിയുടെയും ദുരവസ്ഥ മറക്കാന്‍ മാത്രം ചരിത്രം പഠിക്കാത്തവനല്ല ഒബാമ. ലോകത്തിന്‌ പൊതുവെയും മുസ്‌്‌ലിം ലോകത്തിന്‌ പ്രത്യേകിച്ചും പ്രസംഗത്തില്‍ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. അത്‌ പ്രവര്‍ത്തിയിലുണ്ടാകുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

1 comment:

ജിപ്പൂസ് said...

നന്നായിരിക്കു ശരീഫ് ഭായ് താങ്കളുടെ പോസ്റ്റ്.
ഒബാമയുടെ വാക്കുകളിലെ ആത്മാര്‍ഥത കാലം തെളിയിക്കട്ടെ.
റഹാം ഇമ്മാനുവലിനെപ്പോലെയുള്ള ജൂത വലതുപക്ഷക്കാരാല്‍ വൈറ്റ് ഹൗസ് കുത്തിനിറക്കപ്പെട്ട സാഹചര്യത്തില്‍ കാത്തിരുന്നു തന്നെ കാണണം.