Wednesday, September 22, 2010
വോട്ട് ബഹിഷ്‌കരണം പരിഹാരമല്ല
ഓരോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും സീറ്റ് വിഭജനവും മുന്നണി തര്‍ക്കങ്ങളും പഴി പറച്ചിലുകളുമായി ആഘോഷം പൊടിപൊടിക്കും. ജനങ്ങളോ അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങള്‍ അഥവാ വോട്ട് കുത്തേണ്ട ഭൂരിപക്ഷം ചിന്തിക്കുന്നത് എന്താണെന്ന് ചികഞ്ഞെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മെനക്കെടാറില്ല. അതല്ലെങ്കില്‍ ആ ജനങ്ങളുടെ ചിന്തകളില്‍പോലും കക്ഷിരാഷ്ട്രീയത്തിന് സ്വന്തം അജണ്ടകളുടെ സ്വാധീനം ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന വോട്ട് ബഹിഷ്‌കരണമെന്ന പുതിയ ഭീഷണിയെ ചെറുതായി കാണാനാവില്ല. ഇതൊരു ട്രെന്റായി മാറുകയും നിര്‍മാണ പ്രക്രിയകള്‍ക്ക് ഇടങ്കോലിടുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ തീര്‍ച്ചയായും ഈ വഴിക്ക് തിരിയുന്നത് നന്നായിരിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് സംസ്ഥാനത്ത് ജനകീയ സമരങ്ങളില്‍ പലതും രൂപമെടുക്കുന്നത്. രാഷ്ട്രീയക്കാര്‍ ജനങ്ങളില്‍നിന്ന് അകലുകയോ ജനങ്ങള്‍ രാഷ്ട്രീയക്കാരില്‍നിന്ന് അകലുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കാരണം രണ്ടിലേതായാലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. ഞെളിയന്‍പറമ്പിലെയും ലാലൂരിലെയും ചക്കുംകണ്ടത്തിന്റെയും മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ ഹൈവേ വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവര്‍വരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കു പുറകില്‍ നിന്നുകൊണ്ടല്ല സമരം ചെയ്യുന്നത്. കിനാലൂരില്‍ കണ്ടതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴുള്ള അതിജീവന മോഹമാണ് നേതൃത്വമോ കാര്യമായ സംഘാടനമോ ഇല്ലാതെ തെരുവിലിറങ്ങാന്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും നിര്‍ബന്ധിതരാക്കുന്നത്. എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും പരാജയപ്പെടുമ്പാഴാവാം വികസനത്തിന്റെ ഇരകള്‍ തന്റെ ഉള്ളിലെ മനുഷ്യനെന്ന അസ്‌തിത്വത്തെ കുടഞ്ഞെടുക്കുന്നത്. സ്വന്തം കിടപ്പാടവും ജീവിക്കാനുള്ള സാഹചര്യവും ഇല്ലാതാകുമ്പോഴാണ് അതിജീവനത്തിനുള്ള കുതറലുകള്‍ സംഭവിക്കുന്നത്. ചെങ്ങറയിലും അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ വിരല്‍ചൂണ്ടുന്നതും മറ്റൊരു ദിശയിലേക്കല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം കുമിളകളായി അവശേഷിക്കുകയും കുടിയിറക്കപ്പെടുന്നവര്‍ നെടുവീര്‍പ്പുകളുമായി കാലം കഴിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം എന്ന ചോദ്യം ബാക്കിയാവുന്നു. ചെങ്ങറ ഭൂസമരം അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പ്രഖ്യാപിച്ച പാക്കേജുകളും ഇപ്പോള്‍ നീര്‍ക്കുമിളകളായി മാറുകയാണ്. പട്ടയം കിട്ടിയവര്‍ കുടില്‍ വെക്കാന്‍ ചെല്ലുമ്പോള്‍ ഭൂമിയില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാരുടേതോ ആണെന്നറിയുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികള്‍ ആരെയാണ് വിശ്വസിക്കേണ്ടത്? ചെങ്ങറയില്‍നിന്ന് ഭൂമി കിട്ടുമെന്ന് കരുതി അട്ടപ്പാടി മല കയറിയരില്‍ പലരും ദുരിതത്തിലാണ്. രണ്ടാം ഭൂ പ്രക്ഷോഭത്തിന് ഇവിടെ ചെങ്ങറക്കാര്‍ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലുള്‍പ്പെട്ട നല്ലശിങ്കയിലെ 1819 നമ്പറിലുള്ള 25ഏക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കിയത്. എന്നാല്‍ ഇതേ നമ്പറില്‍ 1999 ല്‍ 142 ആദിവാസി കുടുംബങ്ങള്‍ക്കും നേരത്തെ ഇവിടെ ഭൂമി നല്‍കിയിട്ടുണ്ട്. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി ഏത് ഭാഗത്താണെന്ന് തീരുമാനിക്കാത്തതിനാല്‍ ചെങ്ങറക്കാര്‍ക്ക് നല്‍കിയ ഭൂമി തങ്ങളുടേതാണെന്നവകാശപ്പെട്ട് ആദിവാസികളും ഈ നമ്പറില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട് തമിഴ്‌്‌നാടുസ്വദേശികളും കാറ്റാടി കമ്പനിയുടമകളും പട്ടയവുമായി രംഗത്തെത്തുന്നു. എല്ലാവരുടെ കൈയിലുമുണ്ട് പട്ടയം. ഇല്ലാത്തത് ഭൂമിയാണ്. വാസയോഗ്യമല്ലാത്ത ആനത്താരയിലേക്ക് ചെങ്ങറ പട്ടയ ഉടമകളെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഇതില്‍ പ്രതിഷേധിച്ചാണ് ചെങ്ങറ സമരക്കാര്‍ രണ്ടാം ഭൂപ്രക്ഷോഭത്തിനൊരുങ്ങിയത്. ആഘോഷങ്ങളോടെ വിതരണം ചെയ്‌ത പട്ടയവുമായി അട്ടപ്പാടിയിലെത്തിയപ്പോഴാണ് സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന സത്യം അവര്‍ക്ക് ബോധ്യമായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലായി പല തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുക്കാക്കല്‍ പ്രക്രിയയാണ്. വികസനത്തിന്റെ ഇരകള്‍ എല്ലായിടത്തും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. പാവപ്പെട്ടവന്റെ വിയര്‍പ്പിന് വില പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയവര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് അടിസ്ഥാന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ചെങ്ങറയില്‍ സമരം ചെയ്‌തവരെ ഹാരിസണ്‍സ് കമ്പനി മുതലാളിയുടെ തോളോടൊപ്പം നിന്ന് അടിച്ചൊതുക്കാനാണ് സി.പി.എം ശ്രമിച്ചത്. ബ്രിട്ടീഷുകാരന്റെ കാലത്ത് രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ് ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന കാര്യം മാത്രം മതി ഭരണകൂടങ്ങള്‍ ഭൂ പ്രശ്‌നത്തോട് സ്വീകരിച്ചുവരുന്ന സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്. അവിടെയും പ്രതിസ്ഥാനത്ത് പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത് നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ഇടതുപക്ഷം വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തിയ കണക്കില്‍ പശ്ചിമബംഗാളിലെ ഹൈവേ വികസനവും ഉള്‍പ്പെടും. അവിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകളാണ് സകലതും നഷ്ടപ്പെട്ട് ജീവിക്കാന്‍വേണ്ടി കേരളത്തില്‍ കൂലിപ്പണിക്കെത്തുന്നത്. വികസനത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് മാവോ വാദികള്‍ക്ക് അവിടെ വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത്. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന്റെ വികസനനയങ്ങളുടെ രൗദ്രഭാവങ്ങളെ ലോകം കണ്ടു. ഒറീസയിലെയും ആന്ധ്രയിലെയും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും വികസനത്തിന്റെ ഇരകള്‍/ നഗരവല്‍ക്കരണത്തിന്റെ ഇരകള്‍ അക്രമത്തിന്റെ പാതയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്ക് പകരം അവരെ സഹായിക്കുന്നത് മാവോയിസ്‌റ്റുകളും നക്‌സലുകളുമാണെങ്കില്‍ ആരുടെ മേലാണ് നമ്മള്‍ കുറ്റം ചാര്‍ത്തേണ്ടത്? രാഷ്ട്രത്തിന്റെ നട്ടെല്ല് ജനങ്ങളാണെങ്കില്‍ ആ ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രീയക്കാര്‍ക്ക് ബോധ്യമുണ്ടാവുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും വേണം. ഞെളിയന്‍പറമ്പ് മുതല്‍ ചക്കുംകണ്ടം വരെയുള്ള മാലിന്യപ്രശ്‌നങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശരിയായ ദിശയിലല്ല. ജീവിതം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങള്‍ വരുന്ന പോലെ ഒരു പ്രദേശത്തെ ഉളളവനും ഇല്ലാത്തവനുമെല്ലാം ഇരകളാകുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയുടെ കൊള്ളരുതായ്‌മയാണ് ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തെ രൂക്ഷമാക്കിയത്. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന സാമാന്യനിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് ഗുരുവായൂര്‍ നഗരത്തിലെ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്ന് മാലിന്യകൂമ്പാരം ചക്കുംകണ്ടം കായലിലേക്ക് ഒഴുകുന്നത്. മാലിന്യമുണ്ടെങ്കില്‍ സംസ്‌കരണ പ്ലാന്റ് ചക്കുംകണ്ടത്താവാം എന്നതാണ് പദ്ധതി. എന്നാല്‍ നഗരത്തിന്റെ മലവും മൂത്രവും പേറാനുള്ളതല്ല തങ്ങളുടെ ഗ്രാമമെന്നാണ് കുടിവെള്ളം മുട്ടിപ്പോയ ചക്കുംകണ്ടത്തുകാരുടെ വാദം. അവിടെയും രാഷ്‌ട്രീയഭേദമില്ലാതെ ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പൊതുവികാരത്തിനുവേണ്ടി ഒന്നിക്കുന്നു. സ്ഥിരം പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് മാലിന്യപ്രശ്‌നം പേറുന്ന പ്രദേശങ്ങളുടെ ദുരിതങ്ങളാണ്. പതിറ്റാണ്ടുകളുടെ സമരത്തിനൊടുവിലും അവര്‍ക്ക് നീതി കിട്ടാതെയാവുന്നു. നിരവധി വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന് ചക്കംകണ്ടവും ഞെളിയന്‍പറമ്പും ലാലൂരുമെല്ലാം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അരാഷ്ട്രീയവാദികളാവുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരവും പരിഹാരം ലളിതവുമാണ്. എന്നാല്‍ പരിഹാരവും ഗുരുതരമാണ് എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. പരിഹാരം ഏതെങ്കിലും മാഫിയക്ക് എതിരാവുമ്പോഴാണ് ഗുരുതരമാകുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കാളികളാവില്ല എന്ന ഇക്കൂട്ടരുടെ പ്രഖ്യാപനം അതിലേറെ അപകടം പിടിച്ചതാണ്. ജനാധിപത്യപ്രക്രിയയില്‍നിന്ന് പുറംതിരിഞ്ഞുനിന്നാല്‍ പ്രശ്‌്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ശരിയല്ല. രാഷ്ട്രീയകക്ഷികളുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാതെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരം സാധ്യമാകും എന്നു വിചാരിക്കുന്നത് ജനാധിപത്യനിഷേധവും അബദ്ധവുമാണ്. ജനങ്ങള്‍ക്ക് സര്‍വാധിപത്യമുള്ള ഒരു രാജ്യത്ത് ചില കോക്കസുകളുടെയും മാഫിയകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യപ്രക്രിയയില്‍നിന്ന് വിഭജിച്ചുനിന്നിട്ടല്ല. അതില്‍ പങ്കെടുത്തുകൊണ്ടാണ്. വോട്ട് ബഹിഷ്‌കരണമെന്ന ഭീഷണി വരുന്നതോടെ രാഷ്ട്രീയക്കാര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥ സംഭവിക്കുകയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുകയും ചെയ്യും. വികസനത്തിന്റെ ഇരകള്‍ സാധാരണപൗരന്മാരുടെ കൂടെനിന്നുകൊണ്ടും അവരുടെ പിന്തുണ നേടിക്കൊണ്ടും സമരം തുടരുകയാണ് വേണ്ടത്. ജീവിതത്തില്‍നിന്ന് തങ്ങളെ അകറ്റുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഉറവിടങ്ങളെ ഉപയോഗിച്ച് പോരാടാന്‍ സാധിക്കണം. അതിനുമപ്പുറത്തുള്ള പിടച്ചിലുകള്‍ ഫലം ചെയ്യില്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ജനാധിപത്യത്തില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെയാണ് വിട്ടുനില്‍ക്കുന്നതെന്ന് കരുതണം. വികസനത്തിന്റെ ഇരകള്‍ പുതിയ വഴികള്‍ തേടുകയാണ്. ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു രൂപവും കിട്ടിയിട്ടില്ല. ആ രൂപം നിശ്ചയിച്ചുകൊടുക്കേണ്ടത് മനുഷ്യസ്‌നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ ബാധ്യതയാണ്. പ്രതിരോധങ്ങള്‍ ജനാധിപത്യസഹജമാകുമ്പോള്‍ പരിഹാരത്തിലും ആ ഉദ്ദേശ്യശുദ്ധി പ്രതിഫലിക്കും.
Monday, July 12, 2010
ഒരു ദിവസം എത്രപേരെ കൊല്ലാം?...
ഒറ്റ വെട്ടിന് പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്. വെട്ടിയവനും വെട്ട് കൊണ്ടവനും അതറിയാം. തൊടുപുഴയില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ അറുത്തെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ വീണ്ടും നിന്ദിക്കുകയാണ് അക്രമികള്‍ ചെയ്‌തത്. ഇസ്‌്‌ലാം ശുദ്ധമതമാണെന്നും അത് ലോകസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന് മുസ്‌്‌ലിംകളുടെ ഹൃദയങ്ങളിലേക്കുകൂടിയാണ് ഇസ്‌്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ചിന്തുന്ന ചോരക്കറ പടരുന്നത്.
മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ് ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്.ടി.ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത് പെരുമാറിയതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ് ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്. അങ്ങനെ ചെയ്യുന്നത് നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ് പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ് ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന് പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കാം.
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ് കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്ന ദൗത്യമാണ് ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന് അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട് പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ് പ്രവാചകന്‍ ചെയ്‌തത്. തന്നെ വധിക്കാന്‍ വാളൂരിയവന് മാപ്പ് കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ് വിജയമെന്ന് തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക് വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച് രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന് നില്‍ക്കുന്നവരോട് ` ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക് പോകാം. നിങ്ങള്‍ സ്വതന്ത്രരാണ് എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത് വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്. ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന് പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന് പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത് ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന് പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക് ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത് കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്. മുഹമ്മദ് എന്ന പേരുവെച്ച് മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത് ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട് ഇത്തിരിനേരം സംസാരിക്കുന്നത് നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന് തെറ്റു ചെയ്‌തിട്ട് പിന്നീട് വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്. പ്രവാചകന്‍ ലോകത്തിന് പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ് അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്.ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന് ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട് സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ് വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക് വേണ്ടത് വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്. നശിപ്പിക്കാന്‍ എളുപ്പമാണ്. നിര്‍മാണമാണ് പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക് മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്. വിചാരമാണ് വേണ്ടത്. വിചാരം വിവേകത്തിന് വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ് വഴിമരുന്ന് പാകുന്നത്. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട് എന്ന ബോധവും നല്ലതാണ്.അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത് കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.
മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ് ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്.ടി.ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത് പെരുമാറിയതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ് ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്. അങ്ങനെ ചെയ്യുന്നത് നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ് പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ് ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന് പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കാം.
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ് കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്ന ദൗത്യമാണ് ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന് അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട് പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ് പ്രവാചകന്‍ ചെയ്‌തത്. തന്നെ വധിക്കാന്‍ വാളൂരിയവന് മാപ്പ് കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ് വിജയമെന്ന് തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക് വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച് രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന് നില്‍ക്കുന്നവരോട് ` ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക് പോകാം. നിങ്ങള്‍ സ്വതന്ത്രരാണ് എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത് വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്. ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന് പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന് പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത് ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന് പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക് ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത് കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്. മുഹമ്മദ് എന്ന പേരുവെച്ച് മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത് ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട് ഇത്തിരിനേരം സംസാരിക്കുന്നത് നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന് തെറ്റു ചെയ്‌തിട്ട് പിന്നീട് വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്. പ്രവാചകന്‍ ലോകത്തിന് പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ് അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്.ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന് ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട് സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ് വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക് വേണ്ടത് വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്. നശിപ്പിക്കാന്‍ എളുപ്പമാണ്. നിര്‍മാണമാണ് പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക് മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്. വിചാരമാണ് വേണ്ടത്. വിചാരം വിവേകത്തിന് വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ് വഴിമരുന്ന് പാകുന്നത്. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട് എന്ന ബോധവും നല്ലതാണ്.അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത് കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.
Saturday, December 26, 2009
മഅ്‌ദനി: ആത്മരോഷത്തിന്റെ ആ പഴയ പോസ്‌റ്റ് വീണ്ടും

നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്
ഇന്ന്: പൊന്നുമക്കളേ, ഞാന്‍ ബോംബ് വെച്ചിട്ടില്ല. എന്റെ ഭാര്യ ബസ്സ് കത്തിച്ചിട്ടില്ല. അവള്‍ മണിയെ ഒളിപ്പിച്ചിട്ടില്ല. തടിയന്റവിട നസീര്‍ ഇത്ര വലിയ ഭീകരനാകുമെന്ന് കരുതിയിട്ടില്ല. ഈ സമുദായത്തെ തീവ്രവാദത്തിന്റെ പേരില്‍ എത്ര വേണമെങ്കിലും വേട്ടയാടിക്കോളൂ. എന്നെയും കുടുംബത്തെയും വെറുതെ വിടണേ. ഞാന്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നരകിച്ചു ചത്താലും വേണ്ടീല. ഞങ്ങളുടെ രക്ഷക്കു നിരാഹാരം കടക്കാന്‍ നിങ്ങളും വരണേ. മതം സമാധാനമാണ്. ശാന്തിയാണ് മക്കളേ... ജയിലില്‍ കിടക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ അതിരുവിട്ട് കളിക്കരുതേ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണേ മക്കളേ.... പ്രസംഗിക്കണേ മക്കളേ........
അന്ന്: ഹമ്പടാ.......അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ് തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച് നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന് പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട് വഴി തെറ്റരുത് മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്. അവര്‍ക്ക് നിങ്ങളെ ഉപയോഗിച്ച് പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത് മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്.
ജിഹാദിന്റെ വഴിയാണ് ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ് നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്.
നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് കാണാതെ മരിക്കരുത്. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്. അതിനകത്ത് നിരവധി പഴുതുകളുണ്ടെന്ന് എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുള
ള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ് നമ്മള്‍. എല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച് കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക് പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം.
ള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ് നമ്മള്‍. എല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച് കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക് പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം. ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത് നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ഇരകള്‍ ഇരകള്‍ എന്ന് നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം.
നേരത്തെ പറഞ്ഞിരുന്നത് മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന് ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക് കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക് വിടുവേല ചെയ്യുന്നവരാണ്. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന് ഈയിടെ മാത്രമാണ് കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട് മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക് രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ് കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് നാം നില്‍ക്കേണ്ടത് മക്കളൈ...
രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന് പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക് വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമെന്ന് കരുതിയിട്ടുണ്ട്. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന് അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക് അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത് കൊല്ലത്തെ ഗ്യാപ്പ് ഒരിക്കലും അനുഭവപ്പെടരുത്. ആ ഒമ്പത് കൊല്ലം തല പൊകഞ്ഞ് ചിന്തിച്ചാണ് ഈയൊരു വഴി തെളിഞ്ഞു വന്നത്. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ് നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആ ലക്ഷ്യത്തിന് കരുത്ത് പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന് സാമ്രാജ്യത്വത്തിന് നന്നായി അറിയാവുന്നതാണ്. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ് സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക് വേണ്ടത് മക്കളേ. അവര്‍ക്ക് സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും.
മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക് വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗ് തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ് കൊല്ലത്ത് കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച് മലപ്പുറത്തേക്ക് വീണ്ടും വേച്ചു വന്നത്. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ് എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത് എന്തിനാണെന്ന് ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന് എല്ലാവരും ചേര്‍ന്ന് ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്. ബഹ്‌്‌റൈനിലെ രാജാവുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട് മക്കളേ...
വാല്‍ക്കഷ്‌ണം: രാഷ്‌ട്രീയപ്പാര്‍ട്ടിയുണ്ടാക്കി മയപ്പെടാനുള്ള മുന്നൊരുക്കത്തിലാണ് മറ്റൊരു തീവ്രവാദപ്രസ്ഥാനമായ എന്‍.ഡി.എഫ്. എത്ര മയപ്പെട്ടാലും നട്ടുനനച്ച ചെടിക്ക് എന്തൊക്കെ മാറ്റപ്പേരിട്ടാലും നിങ്ങള്‍ക്കും ഇനി രക്ഷയില്ല. നട്ട കാഞ്ഞിരത്തെ ഓറഞ്ചുചെടിയെന്ന് വിളിച്ചതുകൊണ്ട് കാഞ്ഞിരം കാഞ്ഞിരമല്ലാതായി മാറില്ലെന്ന് കൈമ, വൈമ, പിന്നീട് എന്‍.ഡി.എഫ്, പിന്നീട് പോപ്പുലര്‍ ഫണ്ട്, ഇപ്പോള്‍ എസ്.ഡി.പി.ഐ എന്നിങ്ങനെ പലപേരില്‍ അറിയപ്പെടുന്ന സിമി-ജമാത്ത്‌് ഉല്‍പ്പന്നത്തിന് ഇനിയെങ്കിലും ബോധ്യമാവുമെന്നു കരുതുന്നു. മഅ്‌ദനിക്കുവേണ്ടി പറഞ്ഞ മേല്‍ സൂചകങ്ങളൊക്കെയും ഇക്കൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന് മറക്കാതിരിക്കുക.
കളമശ്ശേരിയില്‍ ബസ്സ് കത്തിച്ചത് തന്റെ ജയില്‍മോചനം സംഭവിക്കരുതെന്ന് ആഗ്രഹിച്ചവരാണെന്ന് അബ്‌്‌ദുന്നാസര്‍ മഅ്‌ദനി പലവട്ടം പറഞ്ഞതാണ്. അദ്ദേഹം അത് പറഞ്ഞത് ഉള്ളു നീറുന്ന വേദനയോടെയാവണം. എന്തെന്നാല്‍, അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയായിരുന്നു എന്ന് പോലീസും കോടതിയും സാക്ഷികളും പറയുന്നതിനു മുമ്പേ അറിഞ്ഞത് മഅ്‌ദനി തന്നെയാവും. ജയില്‍മോചനത്തിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ട നേരത്തായിരുന്നു ഈ ദുരന്തമെന്നും അത് തന്റെ കേസിനെ ബാധിച്ചെന്നും ചാനല്‍ ചര്‍ച്ചകളില്‍ മഅ്‌ദനി തന്നെ സമ്മതിച്ചതാണ്. സൂഫിയയുടെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന ഈ ബസ്സ് കത്തിക്കലിനു പിന്നില്‍ പി.ഡി.പിക്കാരല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ മഅ്‌ദനിയും ബുദ്ധിജീവികളും അന്ന് നിരത്തിയ ന്യായം ഇതായിരുന്നു. അത് അവര്‍ തന്നെയാണ് ചെയ്‌തതെന്ന് തീര്‍ച്ചയായപ്പോള്‍ ഇതേ കൂട്ടര്‍ അതേ ചാനലുകളില്‍ അടവു മാറ്റി. അങ്ങനെ ചെയ്‌തെങ്കില്‍ അത് വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാട് എന്നായിരുന്നു ഇക്കൂട്ടരുടെ മലക്കം മറിയുന്ന വിശദീകരണം. അങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് കൂട്ടിച്ചേര്‍ക്കാനും അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ് കത്തിച്ചിട്ടും അതൊന്നും ഇത്ര പുകിലായില്ലല്ലോ എന്നു ചോദിക്കാനും ഈ ആസ്ഥാന പണ്ഡിതന്മാര്‍ മറന്നില്ല. മഅ്‌ദനിക്കുവേണ്ടി എത്ര ലക്ഷം മുടക്കാനും പ്രമാണിമാര്‍ തയ്യാറായിരുന്ന കാലത്ത് അദ്ദേഹം പുറത്തിറങ്ങിയാല്‍ അത് തങ്ങളുടെ പണപ്പിരിവിനെ ബാധിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.
Wednesday, September 16, 2009
ബി.ജെ.പിയുടെ സ്വന്തം ശരശയ്യ
പാക്കിസ്‌താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന വിഭജനത്തിന്റെ പാപം പേറേണ്ടവനല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ജസ്വന്ത്‌സിംഗിന്റെ പുസ്‌തകം പത്താം പതിപ്പും പിന്നിട്ട് റെക്കോര്‍ഡ് വില്‍പ്പനയിലാണ്. റമസാന്‍ മാസത്തിനു ശേഷം അദ്ദേഹം പാക്കിസ്‌താന്‍ സന്ദര്‍ശിക്കുന്നതോടെ പുസ്‌തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകരുമെന്നാണ് വൃത്താന്തങ്ങള്‍. പുസ്‌തകം നിരോധിക്കാന്‍ തിടുക്കം കൂട്ടിയ ഗുജറാത്തിലും വില്‍പ്പന കുതിച്ചുയരുന്നു.
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട് എന്നതാണ് ജസ്വന്തിനെ പ്രസക്തനാക്കുന്നത്. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക് ബി.എസ്.എഫ് ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ് തകര്‍ക്കുന്നതിനു മുമ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച് ചതച്ചരച്ച് രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ് ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ പണത്തിനു പകരം വോട്ട് എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ഔട്ട് ലുക്ക് ന്യൂസ് മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത് വെളിപ്പെടുത്തുന്നത്.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ് ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും മുമ്പ് ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത് ഒരു തമാശയാണ്. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട് എന്ന് ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത് മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന് പറയുന്നത് അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത് അത് പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത് വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്: " അഡ്വാനിക്ക് നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട് ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ് സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക് കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന് തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ് ആ സംഭവം നടന്നത്. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന് പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോടും ബ്രജേഷ് മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ് അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട് എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട് അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക് ബി.എസ്.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ് ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന് മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന് സംഭവിച്ചത്. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. ആ സമയത്ത് ആര്‍മി ചീഫ് അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ് വീഴ്‌ചയാണ് കാര്‍ഗിലില്‍ സംഭവിച്ചത്.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. പാക് സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച് അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ് നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ് അഡ്വാനിജി അന്ന് മലക്കം മറിച്ചില്‍ നടത്തിയതെന്ന് കരുതുന്നു. ഞാന്‍ ജനിച്ചത് രാജസ്ഥാനിലാണ്. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന് നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക് ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന് "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര് തീരുമാനിച്ചിരുന്നത്. ഈ പേര് വളരെ നീണ്ടുപോയെന്ന് പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ് 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക് മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് മുസ്‌്‌ലിംകളുടെ പക്ഷത്ത് നിന്ന് അവരുടെ വേദന മനസ്സിലാക്കണമെന്നാണ്. അവര്‍ക്ക് വിഭജനം കൊണ്ട് എന്തു നേട്ടമാണുണ്ടായത്? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന് വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച് ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത് ജിന്നയുടെ മതേതര മനസ്സിനെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക് അക്കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്. ചോദ്യത്തിന് കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ് വോട്ടിന് കോഴ കൊടുത്തു എന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന് അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച് നാടകത്തിന് ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ് ഏറ്റവും വലിയ വങ്കത്തമായതെന്ന് ജസ്വന്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന് ചാനല്‍ പ്രതിനിധിയോട് പറഞ്ഞിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തത്. രഹസ്യകാമറ കൊണ്ട് അത് പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ് ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന് പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത് ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്. അത് അഡ്വാനിയാണെന്ന് ജസ്വന്ത് മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ് ഇതിന് ഏറെ വിയര്‍പ്പൊഴുക്കിയതെന്ന് പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ് സക്‌സേനക്ക് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് പണം കൈമാറി എന്നാണ് സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത് നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ശുപാര്‍ശക്കത്ത് വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത് എവിടെ നിന്നെന്ന് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ് ജസ്വന്ത് പറയുന്നത്. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന് വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല് തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന് അനുചിതമാണെന്ന് തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ് ഈയിടെ അരങ്ങേറിയത്. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന് പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ് ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ് ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്. മലര്‍ന്നുകിടന്ന് തുപ്പുന്നവന്റെ മുഖത്തേക്ക് വീഴുന്നത് ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്.
(ഒൗട്ട്‌ലുക്ക് വാരികയോട് കടപ്പാട്)
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട് എന്നതാണ് ജസ്വന്തിനെ പ്രസക്തനാക്കുന്നത്. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക് ബി.എസ്.എഫ് ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ് തകര്‍ക്കുന്നതിനു മുമ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച് ചതച്ചരച്ച് രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ് ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ പണത്തിനു പകരം വോട്ട് എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ഔട്ട് ലുക്ക് ന്യൂസ് മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത് വെളിപ്പെടുത്തുന്നത്.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ് ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും മുമ്പ് ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത് ഒരു തമാശയാണ്. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട് എന്ന് ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത് മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന് പറയുന്നത് അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത് അത് പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത് വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്: " അഡ്വാനിക്ക് നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട് ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ് സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക് കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന് തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ് ആ സംഭവം നടന്നത്. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന് പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോടും ബ്രജേഷ് മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ് അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട് എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട് അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക് ബി.എസ്.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ് ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന് മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന് സംഭവിച്ചത്. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. ആ സമയത്ത് ആര്‍മി ചീഫ് അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ് വീഴ്‌ചയാണ് കാര്‍ഗിലില്‍ സംഭവിച്ചത്.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. പാക് സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച് അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ് നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ് അഡ്വാനിജി അന്ന് മലക്കം മറിച്ചില്‍ നടത്തിയതെന്ന് കരുതുന്നു. ഞാന്‍ ജനിച്ചത് രാജസ്ഥാനിലാണ്. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന് നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക് ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന് "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര് തീരുമാനിച്ചിരുന്നത്. ഈ പേര് വളരെ നീണ്ടുപോയെന്ന് പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ് 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക് മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് മുസ്‌്‌ലിംകളുടെ പക്ഷത്ത് നിന്ന് അവരുടെ വേദന മനസ്സിലാക്കണമെന്നാണ്. അവര്‍ക്ക് വിഭജനം കൊണ്ട് എന്തു നേട്ടമാണുണ്ടായത്? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന് വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച് ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത് ജിന്നയുടെ മതേതര മനസ്സിനെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക് അക്കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്. ചോദ്യത്തിന് കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ് വോട്ടിന് കോഴ കൊടുത്തു എന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന് അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച് നാടകത്തിന് ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ് ഏറ്റവും വലിയ വങ്കത്തമായതെന്ന് ജസ്വന്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന് ചാനല്‍ പ്രതിനിധിയോട് പറഞ്ഞിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തത്. രഹസ്യകാമറ കൊണ്ട് അത് പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ് ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന് പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത് ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്. അത് അഡ്വാനിയാണെന്ന് ജസ്വന്ത് മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ് ഇതിന് ഏറെ വിയര്‍പ്പൊഴുക്കിയതെന്ന് പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ് സക്‌സേനക്ക് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് പണം കൈമാറി എന്നാണ് സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത് നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ശുപാര്‍ശക്കത്ത് വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത് എവിടെ നിന്നെന്ന് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ് ജസ്വന്ത് പറയുന്നത്. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന് വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല് തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന് അനുചിതമാണെന്ന് തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ് ഈയിടെ അരങ്ങേറിയത്. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന് പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ് ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ് ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്. മലര്‍ന്നുകിടന്ന് തുപ്പുന്നവന്റെ മുഖത്തേക്ക് വീഴുന്നത് ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്.
(ഒൗട്ട്‌ലുക്ക് വാരികയോട് കടപ്പാട്)
Sunday, August 2, 2009
ഓഗസ്‌റ്റ് ഒന്ന്; രാത്രി
എന്തെല്ലാമോ വീര്‍പ്പുമുട്ടലുകളായിരുന്നു ആ നേരത്ത്. തങ്ങളുടെ ഭാര്യാസഹോദരന്‍ മരിച്ചതായി നേരത്തെ അറിഞ്ഞിരുന്നു. എട്ടു മണിയായതോടെ ഡസ്‌കില്‍ തിരക്ക് ഏറി വന്നു. പേജുകള്‍ ചെയ്‌ത് തീര്‍ക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനുമുള്ള വെപ്രാളങ്ങള്‍.എട്ടേ മുക്കാലിന് ഡസ്‌ക് ചീഫ് നജീബ് കാന്തപുരത്തിന് ഫോണ്‍ വന്നു. നമ്മുടെ തങ്ങള് പോയി... നജീബ്‌ക്കാന്റെ മുഖം വിവര്‍ണമായി. ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു അന്ധാളിപ്പായിരുന്നു. എന്നെ നോക്കി ഒരു സൂചന തന്നു. മനസ്സില്‍ തീ കോരിയിട്ട പോലെയൊരു പൊള്ളല്‍. മരിച്ചത് തങ്ങളുടെ അളിയനാണെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുമ്പോഴും നെഞ്ചില്‍ പിടപ്പുണ്ടായിരുന്നു. കേട്ടത് ശരിയായ വാര്‍ത്തയാവരുതേ എന്ന് കരച്ചിലടക്കി പ്രാര്‍ത്ഥിച്ചു. പിന്നെ ഫോണ്‍കോളുകളുടെ പ്രവാഹമായി. കേട്ടറിഞ്ഞ വാര്‍ത്ത ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങളറിയാനുമായി നിലക്കാത്ത ഫോണുകള്‍. നാട്ടില്‍ നിന്നും പലരും വിളിച്ചു. മറുപടി പറയാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയില്ല. അപ്പോഴേക്കും വാര്‍ത്താ ചാനലുകളില്‍ തല്‍സമയ സംപ്രേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞെട്ടലില്‍ നിന്ന് ഉടന്‍ മുക്തരായ ഞങ്ങള്‍ ജോലിയില്‍ സജീവമായി.
എത്ര ഇഷ്ടമുള്ളവര്‍ വിട്ടുപോയാലും ഡസ്‌്‌കിലാണെങ്കില്‍ ഒന്നു കരയാന്‍ പോലുമാകാത്ത വിധി പത്രപ്രവര്‍ത്തകരുടേത് മാത്രമായിരിക്കും. അവര്‍ എല്ലാം ഉള്ളിലൊതുക്കി പിറ്റേന്നത്തെ പേജുകള്‍ ഭംഗിയാക്കാന്‍ വേണ്ടി ജോലി ചെയ്യണം. ഞങ്ങളും അങ്ങനെ ചെയ്‌തു. ടൈറ്റില്‍ താഴ്‌്‌ത്തിവെച്ച് പത്രത്തിനു മുകളിലായി എഴുതിക്കെട്ടി. വിളക്കണഞ്ഞു. ഒന്നാം പേജില്‍തന്നെ എഡിറ്റോറിയല്‍. ഞങ്ങള്‍ അനാഥരായി. നജീബ്‌്‌ക്ക പറഞ്ഞുതന്ന വരികള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറച്ചില്ല. ചില വരികളില്‍ കരള്‍ വിറച്ചു. കരച്ചില്‍ വന്നു. ലൈബ്രറിയില്‍ ചെന്ന് പഴയ പടങ്ങള്‍ തപ്പിത്തിരച്ചിലായി പിന്നെ. അപൂര്‍വ്വ ചിത്രങ്ങള്‍ തുന്നിവെച്ച് ഞാനും ഷാഫിയും ഒരു മണിക്കൂരിനുള്ളില്‍ രണ്ടു പേജുകള്‍ ചെയ്‌തു. ആ മഹാപ്രവാഹം. ചിത്രസ്‌മൃതികള്‍. അതിനിടെ സമൂഹത്തിന്‍രെ വിവിധ ഇടങ്ങളില്‍ നിന്ന് അനുശോചനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. പിന്നെയെല്ലാം പെട്ടെന്ന് നടന്നു. രണ്ട് മണിക്കൂറിനകം മറ്റു വാര്‍ത്തകളെല്ലാം മാറ്റിവെച്ച് പത്രം തയ്യാറായി. പിന്നെ പത്രം പ്രിന്റ് ചെയ്യുന്നതുവരെയുള്ള കാത്തിരിപ്പ്. വിവരമറിഞ്ഞ് എത്തിയ പലരും കിലോമീറ്ററുകള്‍ക്കപ്പുറത്തുവെച്ച് മയ്യിത്ത് കാണാനാവാതെ മടങ്ങിയിരിക്കുന്നു. പത്രക്കെട്ടുകളുമായി രണ്ടു വണ്ടികളില്‍ ഞങ്ങള്‍ പുറപ്പെട്ടു. വഴിയിലുടനീളം പകല്‍പോലെ തിരക്ക്. പാണക്കാട്ടേക്ക് അടുക്കാനാവില്ലെന്ന് ഉറപ്പായപ്പോള്‍ നേരെ ചന്ദ്രികയിലേക്ക് പോയി. പിന്നെ പത്രക്കെട്ടുകളുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌മാരക ഹാളിലേക്ക്. അപ്പോള്‍ സമയം നാലുമണി.മയ്യിത്ത് കുളിപ്പിച്ചുകഴിഞ്ഞാല്‍ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തുമെന്ന പ്രതീക്ഷയില്‍ അവിടെ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. നേരിയ ചാറ്റല്‍മഴ പെയ്‌തുകൊണ്ടിരുന്നു.
മഴ കൊണ്ട് നില്‍ക്കുന്ന ചിലര്‍. കുടയുമായി ചിലര്‍. കാത്തിരിപ്പുമായി ഉറക്കമൊഴിച്ച് റോഡരികില്‍ കിടക്കുന്നവര്‍. പത്രക്കെട്ട് പുറത്തെടുത്ത ഓര്‍മ്മ മാത്രമേയുള്ളൂ. ചാനല്‍ക്കണ്ണുകള്‍. കണ്ണടച്ച് തുറക്കും മുമ്പ് ആളുകള്‍ പൊതിഞ്ഞു. പത്രം തീര്‍ന്നു. മുസ്‌്‌ലിംലീഗ് രാഷ്ട്രീയവുമായി എന്നെ അടുപ്പിച്ചത് ശിഹാബ് തങ്ങളുടെ സൗമ്യനേതൃത്വവും മതേതര നിലപാടുകളുമായിരുന്നു. ഒരേസമയം എങ്ങനെ നല്ല മുസ്‌്‌ലിമും ബഹുമുഖ സമൂഹത്തിലെ അന്തസ്സുള്ള മനുഷ്യനുമായി ജീവിക്കാമെന്ന പ്രത്യയശാസ്‌ത്രത്തെ ഞാന്‍ തൊട്ടറിഞ്ഞു. എം.എസ്.എഫിന്റെ സജീവപ്രവര്‍ത്തകനായി. മുസ്‌്‌ലിംലീഗുകാരനായി. മുസ്‌്‌ലിമാണെന്ന് പറയാന്‍ പോലും മടിക്കുന്നവരുടെ മുന്നില്‍ മുസ്‌്‌ലിംലീഗുകാരനാണെന്ന് അഭിമാനത്തോടെ ഉറപ്പിച്ചു പറഞ്ഞു. ചരിത്രത്തില്‍ ഇന്നേവരെ പൊതുസമൂഹം ഒരു മുസ്‌്‌ലിംലീഗുകാരനു നേരെയും സംശയത്തിന്റെ കുന്തമുനയെറിഞ്ഞിട്ടില്ല എന്നതാണ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ മുസ്‌്‌ലിംകള്‍ നേടിയെടുത്ത അഭിമാനകരമായ അസ്‌തിത്വം. രാഷ്ട്രീയ ഇസ്‌്‌ലാമിന്റെ ആളുകള്‍ ഹൈജാക്ക് ചെയ്യാന്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മുസ്‌്‌ലിംലീഗിന്റെ നയങ്ങളിലോ നിലപാടുകളിലോ വെള്ളം ചേര്‍ക്കാന്‍ ശിഹാബ് തങ്ങള്‍ ഒരുമ്പെട്ടില്ല. ആ മൗനത്തിന് കാരിരുമ്പിന്റെ കരുത്തും ആ പുഞ്ചിരിയില്‍ കാവല്‍മാലാഖയുടെ വശ്യതയുമുണ്ടായിരുന്നു.കോഴിക്കോട്ടേക്ക് തിരിച്ചുവരുമ്പോള്‍ മനസ്സുനിറയെ നീറ്റല്‍. നേരം വെളുത്തുതുടങ്ങി.
Sunday, June 21, 2009
ബീമാപ്പള്ളി കേരളത്തില്‍ തിരുവന്തപുരം ജില്ലയിലാണ്

കൊമ്പന്‍ ഷിബു എന്നാണ് അയാളുടെ പേര്. സ്ഥലത്തെ പ്രധാന പിരിവുകാരന്‍. വെറും ഗുണ്ടയല്ല മുന്തിയ ഇനം ഗുണ്ട തന്നെയാണെന്ന് പേരില്‍തന്നെ എഴുതിവെച്ചിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഇയാള്‍ ചെറിയ തുറയില്‍ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മേഖല തിരിച്ച് ഗുണ്ടാപിരിവ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നതായി നമുക്കറിയാം. എന്നാല്‍ കേരളത്തിലെ കൊമ്പന്‍ ഷിബുവിനെ ജനങ്ങള്‍ കൈകാര്യം ചെയ്‌തു. തുടര്‍ന്ന് ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകള്‍ കത്തിച്ചു. ഇതില്‍ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാര്‍ ചെറിയതുറ ഭാഗത്തേക്ക് പോയി. ഇവിടെയുളള ആളുകളുമായി കല്ലേറ് നടന്നതിനെത്തുടര്‍ന്ന് പോലീസ് സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും വെടിയേറ്റു. ബീമാപ്പള്ളി സ്വദേശികളായ അഹ്‌്‌മദ് സലീം (50), ബാദുഷ (35), സെയ്‌തലവി (24), അബ്ദുല്‍ഹക്കീം (27) എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 37 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ രണ്ടു പേര്‍ കൂടി പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവ സ്ഥലത്ത് നിരോധനാജ്ഞയോ പോലീസ് നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പോലീസ് വെടിവെപ്പ് തുടര്‍ന്നു. വെടിയുണ്ടകള്‍ തീരുന്നതു വരെ തുടര്‍ച്ചയായി 30 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്. വെടിയേറ്റു വീണവരെയും പോലീസ് വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന് തോക്കിന്റെ പുറം പാത്തി കൊണ്ട് പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗുണ്ടാ നേതാവ് ഷിബുവിന്റെ അക്രമങ്ങള്‍ തടയണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്‌്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്‌് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ നിസ്സംഗത നടിച്ചു.
അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജമാഅത്ത് പ്രതിനിധികളെ ഫോ
ര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍
തടഞ്ഞുവെക്കാനുള്ള കൂര്‍മ്മബുദ്ധിയും പോലീസ് കാണിച്ചു. ഇതെല്ലാം സംഭവിച്ചത് കേരളത്തില്‍ തന്നെ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തിരുവനന്തപുരത്ത്. മെയ് 17നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ അരിശം പാവങ്ങളുടെ നെഞ്ചത്ത് തീര്‍ത്തതാണെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നതല്ല. അതില്‍ കഴമ്പുണ്ടാകാമെന്ന് സ്ഥിതിവിവരങ്ങളും വിവരണങ്ങളും ഉറക്കെ വിളിച്ചു പറയുന്നു. ചെറിയതുറയില്‍ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവര്‍. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ രക്തസാക്ഷിത്വം. അതുകൊണ്ട് തന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടായില്ല. മുസ്‌്‌ലിംലീഗ് ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. ബീമാപ്പള്ളിയില്‍ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചു. തുരുതുരാ പൊട്ടുന്ന മരണശബ്ദങ്ങള്‍ കേട്ട് ഓടുന്നതിനിടെ പിറകു വശത്താണ് പലര്‍ക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഒരു കാരണവുമില്ലാതെ നിരപരാധികളെ കൊല്ലുന്നതിന്റെ വിറയലൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതോ ഉന്നത കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച പോലെ എല്ലാം തിടുക്കത്തിലായിരുന്നു. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങള്‍ പോലും അവര്‍ക്ക് ബാധകമായിരുന്നില്ല. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ക്രിയകള്‍ കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ആ പരിസരത്ത് ആരെയും കാണില്ല. ലാത്തിച്ചാര്‍ജ്ജ് ഒഴികെയുള്ള കാര്യങ്ങള്‍ നടന്നു കഴിയുമ്പോഴേക്ക് സാമാന്യജനം പിരിഞ്ഞു പോവുകയാണ് പതിവ്. എന്നാല്‍ ചെറിയതുറയില്‍ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാല്‍ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല. കൊല്ലാന്‍ പറഞ്ഞയച്ചവന്റെ കണക്കുകൂട്ടലുകള്‍ വലുതായിരുന്നുവെന്ന് പരിക്കേറ്റവരുടെ കണക്ക് പരിശോധിച്ചാല്‍ മനസ്സിലാകും. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റുള്ള പരിക്കാണ് എന്നത് കൊല്ലേണ്ട കണക്ക് മരണസംഖ്യയേക്കാള്‍ കൂടുതലായിരുന്നു എന്നതിന്റെ തെളിവാണ്. കൊല്ലപ്പെട്ട ആറു പേരുടെയും വെടിയേറ്റ പരിക്കുകള്‍ മാരകമായിരുന്നു. (വെടിയേറ്റു മരിച്ചത് നാലു പേര്‍ മാത്രം എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ കണക്ക്. പത്രങ്ങളും നാടായ നാടും ഒന്നിച്ച് പറഞ്ഞാലും ഉദ്യോഗസ്ഥര്‍ എഴുതിയത് അപ്പടി ശ്വാസം വിടാതെ വായിക്കുക എന്നത് ഈ മന്ത്രിസഭയുടെ ഒരു നടപ്പുശീലമാണ്.)പോലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ് വെടിവെച്ചത് എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘര്‍ഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പൊതുപ്രശ്‌നത്തിനു വേണ്ടി ഒന്നിച്ച അവര്‍ എങ്ങനെയാണ് പരസ്‌പരം ചേരിതിരിയുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടില്ല. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയില്‍ ഇല്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി. മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും അത്രയേറെ സൗഹൃദത്തില്‍ കഴിയുന്ന പ്രദേശമാണിത്. ഇമ്മാതിരി തട്ടുപൊളിപ്പന്‍ വിശദീകരണങ്ങളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ് ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാര്‍ത്ഥം പോലീസ് വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ് വന്നത്. അങ്ങനെ സ്വയരക്ഷാര്‍ത്ഥം പോലീസ് നേരത്തെ വെടിവെച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന് ഒരൊറ്റ സി.പി.എമ്മുകാരനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അക്രമസമരങ്ങള്‍ നടത്തി പോലീസിനെതിരെ ഏറ്റവുമധികം യുദ്ധത്തിന് മുറവിളികൂട്ടിയ വിഭാഗം ഏതായിരുന്നു എന്ന ചോദ്യത്തിന് ചാനല്‍ സ്റ്റുഡിയോ ലൈബ്രറികളിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചില ദൃശ്യങ്ങള്‍ ചികഞ്ഞാല്‍ മതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് കോടതി വരാന്തകളിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. പലരും പിടികിട്ടാപ്പുള്ളികള്‍. ജാമ്യം കിട്ടാനുള്ള നെട്ടോട്ടം. എല്ലാം ജനം കാണുന്നുണ്ട് എന്ന് ഫലം വന്നപ്പോള്‍ ബോധ്യമായി. ജനക്കൂട്ടത്തിന്റെ ആക്രമണം മൂലം സ്വന്തം യൂണിഫോം ഒന്ന് ചുളിഞ്ഞു പോയ പോലീസിനെയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഫ്.ഐ.ആര്‍ കഥകളെഴുതുന്ന ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്നേവരെ സാധിച്ചിട്ടില്ല. ഇതൊരു ക്രിമിനല്‍ ബുദ്ധിയുള്ള മിടുക്കന്റെ കളിയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കള്ളനും പോലീസും കളി. പോലീസ് എന്നാല്‍ ഭരിക്കുന്ന ഏമാന്‍ പറയുന്നത് അപ്പടി വിഴുങ്ങുകയും കാഞ്ചി വലിക്കാന്‍ പറഞ്ഞാല്‍ വലിക്കുകയും ചെയ്യുന്ന സാധുക്കളാണെന്ന് വിശ്വാസിക്കാം. കള്ളനാര് എന്നതു മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. അവന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വെടിവെപ്പുവേളയില്‍ ഹാജരായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ പങ്കിനോടൊപ്പം സംഭവസ്ഥലത്തു നിന്നു വിട്ടുനിന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിവരവും പ്രത്യേകം അന്വേഷിക്കണം. തെരഞ്ഞെടുപ്പ് ഫലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തത്രപ്പാടില്‍ ഉന്നതവൃത്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് വെടിവെപ്പ് നടന്നതെന്ന് സംശയിക്കപ്പെടുന്നുണ്ട്. നന്ദിഗ്രാമില്‍ ഒരു പ്രത്യേക സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കെമിക്കല്‍ ഹബ്ബ് പണിയാനായി 14 പേരെ വെടിവെച്ചു കൊന്ന അതേ സി.പി.എമ്മാണ് കേരളവും ഭരിക്കുന്നത് എന്ന കാര്യമോര്‍ക്കുമ്പോള്‍ ഭയപ്പെടാതെ വയ്യ. വര്‍ഗ്ഗീയവികാരം ഇളക്കി വിടാതിരിക്കാനാണ് വാര്‍ത്തക്ക് പ്രാധാന്യം കൊടുക്കാതിരുന്നത് എന്ന ഒരു മുടന്തന്‍ ന്യായമാണ് നിശ്ശബ്ദതക്കുള്ള കാരണമായി മാധ്യമങ്ങള്‍ വിശദീകരിച്ചത്. അത് കുറ്റകരമായ മൗനമായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. നിശ്ശബ്ദത അടക്കി വാഴുന്നിടത്ത് നീതിനിഷേധമുണ്ടാകുമെന്നത് പൊതുനിയമമാണ്. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍. ഇങ്ങനെ ന്യായീകരിക്കുന്ന വിഭാഗം തന്നെയാണ് മാറാട് എട്ട് ഹിന്ദു സഹോദരന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ദിവസങ്ങളോളം ആ ഭീകര ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ ടി.വി സ്‌ക്രീനില്‍ നിലനിര്‍ത്തിയത്. അന്നൊന്നും ഇല്ലാതിരുന്ന എന്ത് മാധ്യമധര്‍മ്മമാണ് ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മാന്യമഹാ ദേഹികളും ദേഹങ്ങളുമായ നമ്മുടെ സാംസ്‌കാരിക നായകന്മാരും ബീമാപ്പള്ളി കണ്ടില്ല. അത് തിരുവനന്തപുരത്താണെന്ന് അവര്‍ക്കറിയില്ല. മിണ്ടിയില്ല, ഒരെണ്ണവും. അവര്‍ക്ക് വേറെയും വിഷയങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിരിയായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ചാനലുകളും പത്രങ്ങളും ആഘോഷിക്കാന്‍ വിട്ടു പോയില്ല. അതു ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ നമ്മുടെ സാംസ്‌കാരികബോധങ്ങള്‍ അപകടത്തിലാവുമെന്ന പ്രതീതിയായിരുന്നു കുറേ ദിവസങ്ങളില്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതു കൊണ്ടു മാത്രം അവസാനിപ്പിക്കാവുന്ന കേസല്ല ബീമാപ്പള്ളി വെടിവെപ്പ്. അത് ഒരു ജനവിഭാഗത്തെയൊന്നാകെ അരക്ഷിതബോധത്തിലേക്ക് ഉന്തിയിടാവുന്ന നെറികേടാണ്. പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ചില കരുതല്‍ നടപടികള്‍ അനിവാര്യം. ഉന്നതന്മാരുടെ താല്‍ക്കാലിക നോട്ടങ്ങള്‍ വിദൂരകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഇനിയെന്നാണ് നമ്മുടെ പോലീസും ഭരണകൂടവും മനസ്സിലാക്കുക?. പൊതുബോധങ്ങള്‍ സ്വരൂപിക്കുന്നതിലും മലയാളിക്ക് മാറാന്‍ നേരമായിരിക്കുന്നു. അത് മാധ്യമങ്ങള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രം വിട്ടു കൊടുക്കേണ്ട പ്രക്രിയയല്ല. അല്ലെങ്കിലും കേരളത്തിലെ മനുഷ്യരെ ആര്‍ക്കു വേണം.? അവന്‍ ഉച്ചയ്‌ക്ക് വെക്കാന്‍ അരിയില്ലാതെ ഉച്ചത്തില്‍ കരഞ്ഞാലും ഉഗാണ്ടയിലെ പട്ടിണി മരണങ്ങളെപ്പറ്റി നമുക്ക് ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാം. ആരോ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പേരില്‍ അവനെ അറസ്റ്റു ചെയ്‌ത് തീവ്രവാദിപ്പട്ടമണിയിച്ചാല്‍ വസീറിസ്ഥാനിലെ ഗോത്രമേഖലകളില്‍ താലിബാന്‍ സ്വരുക്കൂട്ടുന്ന ആര്‍.ഡി.എക്‌സിന്റെയും എ.കെ-47ന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി നമുക്ക് അവന്‍ ജനിച്ച കുലത്തെ ഒന്നടങ്കം തീവ്രവാദികളാക്കുകയോ യഥാര്‍ത്ഥത്തിലുള്ള ഉറവിടങ്ങളെ അന്വേഷിക്കാതിരിക്കുകയോ ചെയ്യാംേ. അറിയാതെയൊരു വണ്ടി മുട്ടി പൂച്ചയോ പട്ടിയോ ചത്താല്‍ അന്നത്തെ വാര്‍ത്താ വിശകലനത്തിന്റെ മുക്കാല്‍ മണിക്കൂറും മൃഗങ്ങളോട് എന്തിനീ ക്രൂരത എന്ന വിഷയത്തില്‍ കൊച്ചി സ്‌റ്റുഡിയോയിലും കോഴിക്കോട്ടും സാംസ്‌കാരിക നായകന്മാരെ ഇരുത്താം. കേരളത്തില്‍ പോലീസ് വെടിവെപ്പോ കൂട്ടബലാത്സംഗമോ കലാപങ്ങളോ മനുഷ്യാവകാശലംഘനമോ സംഭവിക്കട്ടെ. നമുക്ക് അബൂഗുറൈബിന്റെ ഇരുട്ടറകളില്‍ അമേരിക്കന്‍ പട്ടാളം ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിനെപ്പറ്റിയും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നതിനെപ്പറ്റിയും ആണവ കരാറിനെപ്പറ്റിയും മാത്രം സംസാരിക്കാം. വിഷയദാരിദ്ര്യം ഒട്ടും ഇല്ലാതിരുന്നിട്ടും അന്താരാഷ്ട്ര കാര്യങ്ങളില്‍ വ്യാകുലപ്പെടുന്നതിന്റെ നൂറില്‍ അര അംശം പോലും മൂക്കിന്‍ തുമ്പത്തെ ഈച്ചയെ ആട്ടാന്‍ ഉപയോഗിക്കുന്നില്ല എന്നത് ഒരുപക്ഷേ കേരളത്തിലെ കപട ജ്ഞാനികളുടെ മാത്രം പ്രത്യേകതയായിരിക്കും. രാജ്യാന്തര വര്‍ത്തമാനങ്ങളേക്കാള്‍ നമ്മെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതു നമുക്കറിയാഞ്ഞിട്ടല്ല. വെടിയുണ്ടയും വിരിമാറും പ്രസംഗിക്കുന്ന നമ്മുടെ മഹാമനീഷികള്‍ സ്വന്തം നെഞ്ചിനു നേര്‍ക്ക് അതു വന്നേക്കും എന്നു തോന്നുന്ന നിമിഷം പിന്മാറിക്കളയുന്നു. അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നു. അതു തന്നെയാണ് ബീമാപ്പള്ളി വെടിവെപ്പിനു ശേഷവും സംഭവിച്ചത്. അത് തലസ്ഥാനത്താണ്. ഭരിക്കുന്നവന്റെ ചുണ്ടിനു താഴെയാണ്. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ് കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.
ര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍
തടഞ്ഞുവെക്കാനുള്ള കൂര്‍മ്മബുദ്ധിയും പോലീസ് കാണിച്ചു. ഇതെല്ലാം സംഭവിച്ചത് കേരളത്തില്‍ തന്നെ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തിരുവനന്തപുരത്ത്. മെയ് 17നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ അരിശം പാവങ്ങളുടെ നെഞ്ചത്ത് തീര്‍ത്തതാണെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നതല്ല. അതില്‍ കഴമ്പുണ്ടാകാമെന്ന് സ്ഥിതിവിവരങ്ങളും വിവരണങ്ങളും ഉറക്കെ വിളിച്ചു പറയുന്നു. ചെറിയതുറയില്‍ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവര്‍. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ രക്തസാക്ഷിത്വം. അതുകൊണ്ട് തന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടായില്ല. മുസ്‌്‌ലിംലീഗ് ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. ബീമാപ്പള്ളിയില്‍ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചു. തുരുതുരാ പൊട്ടുന്ന മരണശബ്ദങ്ങള്‍ കേട്ട് ഓടുന്നതിനിടെ പിറകു വശത്താണ് പലര്‍ക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഒരു കാരണവുമില്ലാതെ നിരപരാധികളെ കൊല്ലുന്നതിന്റെ വിറയലൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതോ ഉന്നത കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച പോലെ എല്ലാം തിടുക്കത്തിലായിരുന്നു. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങള്‍ പോലും അവര്‍ക്ക് ബാധകമായിരുന്നില്ല. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ക്രിയകള്‍ കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ആ പരിസരത്ത് ആരെയും കാണില്ല. ലാത്തിച്ചാര്‍ജ്ജ് ഒഴികെയുള്ള കാര്യങ്ങള്‍ നടന്നു കഴിയുമ്പോഴേക്ക് സാമാന്യജനം പിരിഞ്ഞു പോവുകയാണ് പതിവ്. എന്നാല്‍ ചെറിയതുറയില്‍ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാല്‍ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല. കൊല്ലാന്‍ പറഞ്ഞയച്ചവന്റെ കണക്കുകൂട്ടലുകള്‍ വലുതായിരുന്നുവെന്ന് പരിക്കേറ്റവരുടെ കണക്ക് പരിശോധിച്ചാല്‍ മനസ്സിലാകും. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റുള്ള പരിക്കാണ് എന്നത് കൊല്ലേണ്ട കണക്ക് മരണസംഖ്യയേക്കാള്‍ കൂടുതലായിരുന്നു എന്നതിന്റെ തെളിവാണ്. കൊല്ലപ്പെട്ട ആറു പേരുടെയും വെടിയേറ്റ പരിക്കുകള്‍ മാരകമായിരുന്നു. (വെടിയേറ്റു മരിച്ചത് നാലു പേര്‍ മാത്രം എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ കണക്ക്. പത്രങ്ങളും നാടായ നാടും ഒന്നിച്ച് പറഞ്ഞാലും ഉദ്യോഗസ്ഥര്‍ എഴുതിയത് അപ്പടി ശ്വാസം വിടാതെ വായിക്കുക എന്നത് ഈ മന്ത്രിസഭയുടെ ഒരു നടപ്പുശീലമാണ്.)പോലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ് വെടിവെച്ചത് എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘര്‍ഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പൊതുപ്രശ്‌നത്തിനു വേണ്ടി ഒന്നിച്ച അവര്‍ എങ്ങനെയാണ് പരസ്‌പരം ചേരിതിരിയുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടില്ല. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയില്‍ ഇല്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി. മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും അത്രയേറെ സൗഹൃദത്തില്‍ കഴിയുന്ന പ്രദേശമാണിത്. ഇമ്മാതിരി തട്ടുപൊളിപ്പന്‍ വിശദീകരണങ്ങളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ് ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാര്‍ത്ഥം പോലീസ് വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ് വന്നത്. അങ്ങനെ സ്വയരക്ഷാര്‍ത്ഥം പോലീസ് നേരത്തെ വെടിവെച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന് ഒരൊറ്റ സി.പി.എമ്മുകാരനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അക്രമസമരങ്ങള്‍ നടത്തി പോലീസിനെതിരെ ഏറ്റവുമധികം യുദ്ധത്തിന് മുറവിളികൂട്ടിയ വിഭാഗം ഏതായിരുന്നു എന്ന ചോദ്യത്തിന് ചാനല്‍ സ്റ്റുഡിയോ ലൈബ്രറികളിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചില ദൃശ്യങ്ങള്‍ ചികഞ്ഞാല്‍ മതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് കോടതി വരാന്തകളിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. പലരും പിടികിട്ടാപ്പുള്ളികള്‍. ജാമ്യം കിട്ടാനുള്ള നെട്ടോട്ടം. എല്ലാം ജനം കാണുന്നുണ്ട് എന്ന് ഫലം വന്നപ്പോള്‍ ബോധ്യമായി. ജനക്കൂട്ടത്തിന്റെ ആക്രമണം മൂലം സ്വന്തം യൂണിഫോം ഒന്ന് ചുളിഞ്ഞു പോയ പോലീസിനെയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഫ്.ഐ.ആര്‍ കഥകളെഴുതുന്ന ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്നേവരെ സാധിച്ചിട്ടില്ല. ഇതൊരു ക്രിമിനല്‍ ബുദ്ധിയുള്ള മിടുക്കന്റെ കളിയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കള്ളനും പോലീസും കളി. പോലീസ് എന്നാല്‍ ഭരിക്കുന്ന ഏമാന്‍ പറയുന്നത് അപ്പടി വിഴുങ്ങുകയും കാഞ്ചി വലിക്കാന്‍ പറഞ്ഞാല്‍ വലിക്കുകയും ചെയ്യുന്ന സാധുക്കളാണെന്ന് വിശ്വാസിക്കാം. കള്ളനാര് എന്നതു മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. അവന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വെടിവെപ്പുവേളയില്‍ ഹാജരായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ പങ്കിനോടൊപ്പം സംഭവസ്ഥലത്തു നിന്നു വിട്ടുനിന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിവരവും പ്രത്യേകം അന്വേഷിക്കണം. തെരഞ്ഞെടുപ്പ് ഫലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തത്രപ്പാടില്‍ ഉന്നതവൃത്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് വെടിവെപ്പ് നടന്നതെന്ന് സംശയിക്കപ്പെടുന്നുണ്ട്. നന്ദിഗ്രാമില്‍ ഒരു പ്രത്യേക സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കെമിക്കല്‍ ഹബ്ബ് പണിയാനായി 14 പേരെ വെടിവെച്ചു കൊന്ന അതേ സി.പി.എമ്മാണ് കേരളവും ഭരിക്കുന്നത് എന്ന കാര്യമോര്‍ക്കുമ്പോള്‍ ഭയപ്പെടാതെ വയ്യ. വര്‍ഗ്ഗീയവികാരം ഇളക്കി വിടാതിരിക്കാനാണ് വാര്‍ത്തക്ക് പ്രാധാന്യം കൊടുക്കാതിരുന്നത് എന്ന ഒരു മുടന്തന്‍ ന്യായമാണ് നിശ്ശബ്ദതക്കുള്ള കാരണമായി മാധ്യമങ്ങള്‍ വിശദീകരിച്ചത്. അത് കുറ്റകരമായ മൗനമായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. നിശ്ശബ്ദത അടക്കി വാഴുന്നിടത്ത് നീതിനിഷേധമുണ്ടാകുമെന്നത് പൊതുനിയമമാണ്. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍. ഇങ്ങനെ ന്യായീകരിക്കുന്ന വിഭാഗം തന്നെയാണ് മാറാട് എട്ട് ഹിന്ദു സഹോദരന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ദിവസങ്ങളോളം ആ ഭീകര ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ ടി.വി സ്‌ക്രീനില്‍ നിലനിര്‍ത്തിയത്. അന്നൊന്നും ഇല്ലാതിരുന്ന എന്ത് മാധ്യമധര്‍മ്മമാണ് ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മാന്യമഹാ ദേഹികളും ദേഹങ്ങളുമായ നമ്മുടെ സാംസ്‌കാരിക നായകന്മാരും ബീമാപ്പള്ളി കണ്ടില്ല. അത് തിരുവനന്തപുരത്താണെന്ന് അവര്‍ക്കറിയില്ല. മിണ്ടിയില്ല, ഒരെണ്ണവും. അവര്‍ക്ക് വേറെയും വിഷയങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിരിയായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ചാനലുകളും പത്രങ്ങളും ആഘോഷിക്കാന്‍ വിട്ടു പോയില്ല. അതു ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ നമ്മുടെ സാംസ്‌കാരികബോധങ്ങള്‍ അപകടത്തിലാവുമെന്ന പ്രതീതിയായിരുന്നു കുറേ ദിവസങ്ങളില്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതു കൊണ്ടു മാത്രം അവസാനിപ്പിക്കാവുന്ന കേസല്ല ബീമാപ്പള്ളി വെടിവെപ്പ്. അത് ഒരു ജനവിഭാഗത്തെയൊന്നാകെ അരക്ഷിതബോധത്തിലേക്ക് ഉന്തിയിടാവുന്ന നെറികേടാണ്. പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ചില കരുതല്‍ നടപടികള്‍ അനിവാര്യം. ഉന്നതന്മാരുടെ താല്‍ക്കാലിക നോട്ടങ്ങള്‍ വിദൂരകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഇനിയെന്നാണ് നമ്മുടെ പോലീസും ഭരണകൂടവും മനസ്സിലാക്കുക?. പൊതുബോധങ്ങള്‍ സ്വരൂപിക്കുന്നതിലും മലയാളിക്ക് മാറാന്‍ നേരമായിരിക്കുന്നു. അത് മാധ്യമങ്ങള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രം വിട്ടു കൊടുക്കേണ്ട പ്രക്രിയയല്ല. അല്ലെങ്കിലും കേരളത്തിലെ മനുഷ്യരെ ആര്‍ക്കു വേണം.? അവന്‍ ഉച്ചയ്‌ക്ക് വെക്കാന്‍ അരിയില്ലാതെ ഉച്ചത്തില്‍ കരഞ്ഞാലും ഉഗാണ്ടയിലെ പട്ടിണി മരണങ്ങളെപ്പറ്റി നമുക്ക് ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാം. ആരോ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പേരില്‍ അവനെ അറസ്റ്റു ചെയ്‌ത് തീവ്രവാദിപ്പട്ടമണിയിച്ചാല്‍ വസീറിസ്ഥാനിലെ ഗോത്രമേഖലകളില്‍ താലിബാന്‍ സ്വരുക്കൂട്ടുന്ന ആര്‍.ഡി.എക്‌സിന്റെയും എ.കെ-47ന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി നമുക്ക് അവന്‍ ജനിച്ച കുലത്തെ ഒന്നടങ്കം തീവ്രവാദികളാക്കുകയോ യഥാര്‍ത്ഥത്തിലുള്ള ഉറവിടങ്ങളെ അന്വേഷിക്കാതിരിക്കുകയോ ചെയ്യാംേ. അറിയാതെയൊരു വണ്ടി മുട്ടി പൂച്ചയോ പട്ടിയോ ചത്താല്‍ അന്നത്തെ വാര്‍ത്താ വിശകലനത്തിന്റെ മുക്കാല്‍ മണിക്കൂറും മൃഗങ്ങളോട് എന്തിനീ ക്രൂരത എന്ന വിഷയത്തില്‍ കൊച്ചി സ്‌റ്റുഡിയോയിലും കോഴിക്കോട്ടും സാംസ്‌കാരിക നായകന്മാരെ ഇരുത്താം. കേരളത്തില്‍ പോലീസ് വെടിവെപ്പോ കൂട്ടബലാത്സംഗമോ കലാപങ്ങളോ മനുഷ്യാവകാശലംഘനമോ സംഭവിക്കട്ടെ. നമുക്ക് അബൂഗുറൈബിന്റെ ഇരുട്ടറകളില്‍ അമേരിക്കന്‍ പട്ടാളം ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിനെപ്പറ്റിയും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നതിനെപ്പറ്റിയും ആണവ കരാറിനെപ്പറ്റിയും മാത്രം സംസാരിക്കാം. വിഷയദാരിദ്ര്യം ഒട്ടും ഇല്ലാതിരുന്നിട്ടും അന്താരാഷ്ട്ര കാര്യങ്ങളില്‍ വ്യാകുലപ്പെടുന്നതിന്റെ നൂറില്‍ അര അംശം പോലും മൂക്കിന്‍ തുമ്പത്തെ ഈച്ചയെ ആട്ടാന്‍ ഉപയോഗിക്കുന്നില്ല എന്നത് ഒരുപക്ഷേ കേരളത്തിലെ കപട ജ്ഞാനികളുടെ മാത്രം പ്രത്യേകതയായിരിക്കും. രാജ്യാന്തര വര്‍ത്തമാനങ്ങളേക്കാള്‍ നമ്മെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതു നമുക്കറിയാഞ്ഞിട്ടല്ല. വെടിയുണ്ടയും വിരിമാറും പ്രസംഗിക്കുന്ന നമ്മുടെ മഹാമനീഷികള്‍ സ്വന്തം നെഞ്ചിനു നേര്‍ക്ക് അതു വന്നേക്കും എന്നു തോന്നുന്ന നിമിഷം പിന്മാറിക്കളയുന്നു. അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നു. അതു തന്നെയാണ് ബീമാപ്പള്ളി വെടിവെപ്പിനു ശേഷവും സംഭവിച്ചത്. അത് തലസ്ഥാനത്താണ്. ഭരിക്കുന്നവന്റെ ചുണ്ടിനു താഴെയാണ്. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ് കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.Saturday, April 4, 2009
പൊന്നുമക്കളേ, അരുത്... (മഅ്‌ദനി പറയട്ടെ)

അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ് തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച് നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന് പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട് വഴി തെറ്റരുത് മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്. അവര്‍ക്ക് നിങ്ങളെ ഉപയോഗിച്ച് പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത് മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്. ജിഹാദിന്റെ വഴിയാണ് ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ് നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്. നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് കാണാതെ മരിക്കരുത്. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്. അതിനകത്ത് നിരവധി പഴുതുകളുണ്ടെന്ന് എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുളള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ് നമ്മള്‍. എല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച് കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക് പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം. ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത് നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ഇരകള്‍ ഇരകള്‍ എന്ന് നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം. നേരത്തെ പറഞ്ഞിരുന്നത് മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന് ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക് കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക് വിടുവേല ചെയ്യുന്നവരാണ്. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന് ഈയിടെ മാത്രമാണ് കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട് മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക് രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ് കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് നാം നില്‍ക്കേണ്ടത് മക്കളൈ... രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന് പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക് വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമെന്ന് കരുതിയിട്ടുണ്ട്. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന് അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക് അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത് കൊല്ലത്തെ ഗ്യാപ്പ് ഒരിക്കലും അനുഭവപ്പെടരുത്. ആ ഒമ്പത് കൊല്ലം തല പൊകഞ്ഞ് ചിന്തിച്ചാണ് ഈയൊരു വഴി തെളിഞ്ഞു വന്നത്. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ് നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആ ലക്ഷ്യത്തിന് കരുത്ത് പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന് സാമ്രാജ്യത്വത്തിന് നന്നായി അറിയാവുന്നതാണ്. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ് സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക് വേണ്ടത് മക്കളേ. അവര്‍ക്ക് സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും. (ഈ ഗുഡ് ഐഡിയ മലപ്പുറത്തും പൊന്നാനിയിലും വേവിക്കാന്‍ സാധിക്കുമെന്ന് ഈ വിനീതന്‍ സി.പി.എമ്മുകാര്‍ക്ക് രഹസ്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.)മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക് വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗിനെ തകര്‍ക്കുകയാവണം നമ്മുടെ പ്രഥമ ലക്ഷ്യം. അത് തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ് കൊല്ലത്ത് കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച് മലപ്പുറത്തേക്ക് വീണ്ടും വേച്ചു വന്നത്. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ് എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത് എന്തിനാണെന്ന് ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന് എല്ലാവരും ചേര്‍ന്ന് ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്. ബഹ്‌്‌റൈനിലെ രാജാവുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട് മക്കളേ...
വാല്‍ക്കഷ്‌ണം: ഇതൊക്കെയാണ് തനിനിറം. നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. കൂടുതല്‍ വെളിപ്പെടാനിരിക്കുന്നു.
എന്‍.ഡി.എഫുമായി യു.ഡി.എഫ് ഏതെങ്കിലും വിധത്തില്‍ കരാറോ രഹസ്യധാരണയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു മതേതര സമാഹത്തോട് ചെയ്യുന്ന കൊടുംപാതകം തന്നെ. പി.ഡി.പിയും എന്‍.ഡി.എഫ് എന്ന തീവ്രവാദ സംഘനയേക്കാള്‍ വ്യത്യസ്‌തമല്ലെന്ന് കൂട്ടത്തില്‍ ചേര്‍ക്കട്ടെ. മേല്‍ സൂചകങ്ങളൊക്കെയും ഇരകൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന് മറക്കാതിരിക്കുക.
Subscribe to:
Posts (Atom)
